
കൊച്ചി: ബ്രഹ്മപുരത്ത് രണ്ടാമതും തീപിടുത്തമുണ്ടായ സംഭവത്തിലെ പൊലീസ് റിപ്പോർട്ട് കരാറുകാരനെ സംരക്ഷിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയും മന്ത്രിമാരും കരാറുകാരനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പൊലീസ് ഇങ്ങനയേ റിപ്പോർട്ട് നൽകൂ. സ്വാഭാവികമായി തീപിടിച്ചതാണെന്ന് ആദ്യം മുഖ്യമന്ത്രി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇത് അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ട്. കരാറുകാരനെ മുഖ്യമന്ത്രി ഒക്കത്തെടുത്തു നടക്കുന്നു. മാലിന്യം എത്ര ലോഡ് നീക്കം ചെയ്തു എന്നതിന് തെളിവില്ല. തെളിവ് നശിപ്പിക്കാനാണ് മാലിന്യം കത്തിച്ച് കളഞ്ഞത്. പൊലീസ് പ്രാഥമിക റിപ്പോർട്ട് നൽകാൻ കാലതാമസം എടുത്തത് 26 ദിവസമാണെന്നും കരാറുകാരനെ രക്ഷിക്കാനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam