'ദീപ്തി മേരി വര്‍ഗീസിനെ സിപിഎമ്മിലേക്ക് ക്ഷണിച്ചത് പാര്‍ട്ടിയെ അറിയിച്ചിരുന്നു': വിഡി സതീശൻ

Published : Mar 14, 2024, 01:09 PM ISTUpdated : Mar 14, 2024, 02:56 PM IST
'ദീപ്തി മേരി വര്‍ഗീസിനെ സിപിഎമ്മിലേക്ക് ക്ഷണിച്ചത് പാര്‍ട്ടിയെ അറിയിച്ചിരുന്നു': വിഡി സതീശൻ

Synopsis

തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിൽ അതൃപ്തി ഉള്ളവരുടെ പിറകെ നടന്നു സിപിഎം, ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം സിപിഎം വ്യക്തമാക്കണമെന്നും വി ഡി സതീശൻ

കൊച്ചി: ദീപ്തി മേരി വര്‍ഗീസിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച സംഭവം പാര്‍ട്ടിയെ ധരിപ്പിച്ചിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം എന്താണെന്ന് സിപിഎം വ്യക്തമാക്കണമെന്നും വിഡി സതീശൻ.

തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിൽ അതൃപ്തി ഉള്ളവരുടെ പിറകെ നടന്നു സിപിഎം, ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം സിപിഎം വ്യക്തമാക്കണം, ദല്ലാള്‍ നന്ദകുമാർ ആണോ  സിപിഎമ്മിന് ഏറ്റവും പ്രിയപ്പെട്ട ആൾ, ഇയാളുമായി ഒരു ബന്ധവുമില്ല എന്ന് പറയാൻ എംവി ഗോവിന്ദന് കഴിയുമോയെന്നും വിഡി സതീശൻ.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ സജീവമല്ലാതിരുന്ന പത്മജ വേണുഗോപാലിനെ സിപിഎമ്മിലേക്ക് ക്ഷണിക്കാൻ ഇപി ജയരാജൻ തന്നെ ഇടനിലക്കാരനാക്കിയെന്ന ടി ജി നന്ദകുമാറിന്‍റെ വെളിപ്പെടുത്തലിനെ കുറിച്ചും വി ഡി സതീശൻ പ്രതികരിച്ചു. 

ഇ പി ജയരാജൻ എൻഡഎയുടെ ക്യാപ്റ്റനെപ്പോലെ പെരുമാറുന്നു, കേരളത്തിൽ ബിജെപിയെ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല,
ബിജെപി കേരളത്തിലെ കോൺഗ്രസിനെ ചൊറിയാൻ വരണ്ട, ആളുകളെ റിക്രൂട്ട് ചെയ്യുന്നത് സിപിഎം അജണ്ട, എൻഡിഎയുടെ 'നോൺ പ്ലെയിങ്' ക്യാപ്റ്റനാണ് പിണറായി വിജയൻ, ഇ പി ജയരാജന്‍റെ കുടുംബത്തിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്നും വി ഡി സതീശൻ. 

Also Read:- 'ഷാജിയെ മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു, എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക തയ്യാർ; രണ്ട് മണ്ഡലങ്ങളിലൊഴികെ എല്ലാ സിറ്റിംഗ് എംഎൽഎമാരും പട്ടികയിൽ
ആലപ്പുഴയിൽ തിരക്കിട്ട നീക്കങ്ങൾ; അടിയന്തര ജില്ലാ കമ്മിറ്റി വിളിച്ച്‌ നേതൃത്വം, ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ