ഒൻപതു വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നതിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട്; 'കാരണം ധമനികളിൽ രക്തം കട്ടപിടിച്ചതോ, മാസ് എഫക്റ്റോ ആകാം'

Published : Oct 03, 2025, 07:48 PM IST
palakkad medical issue

Synopsis

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. ആശുപത്രിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്  

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ.) ചുമതലപ്പെടുത്തിയ സംഘത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സയാണ് കുട്ടികൾക്ക് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.

അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ

ഡി.എം.ഒ.യുടെ നേതൃത്വത്തിലുള്ള ഡോ. പത്മനാഭൻ, ഡോ. കാവ്യ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കുട്ടിക്ക് സംഭവിച്ചത് ധമനികളിൽ രക്തം കട്ടപിടിക്കുകയോ 'മാസ് എഫക്റ്റ്' ഉണ്ടായതോ ആണ്. ജില്ലാ ആശുപത്രിയിലെ ചികിത്സയിൽ പിഴവുകൾ ഉണ്ടായിട്ടില്ല. സെപ്തംബർ 25-നും 30-നും ഇടയിൽ കുട്ടി ജില്ലാ ആശുപത്രിയിൽ എത്തിയിട്ടില്ല എന്നിവയാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ. അതേസമയം, സംഭവത്തിൽ വീഴ്ച സംഭവിച്ചോ, തുടർന്ന് മറ്റ് നടപടികൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ റിപ്പോർട്ട് വ്യക്തത നൽകുന്നില്ല.

മന്ത്രിയുടെ നിർദ്ദേശവും യൂത്ത് കോൺഗ്രസിൻ്റെ പരാതിയും

ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ഇതിനിടെ, ഒൻപത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി പരാതി നൽകി. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയിട്ടുള്ളത്. മന്ത്രിയുടെ നിർദ്ദേശ പ്രകാരമുള്ള വിശദമായ അന്വേഷണത്തിലൂടെ വിഷയത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ