Leopard : അമ്മപ്പുലി വന്നില്ല, അതിജീവിക്കാൻ കുഞ്ഞിനുമായില്ല, ഉമ്മിനിയിലെ പുലിക്കുഞ്ഞ് ചത്തു

Published : Mar 06, 2022, 08:31 PM ISTUpdated : Mar 06, 2022, 08:44 PM IST
Leopard  : അമ്മപ്പുലി വന്നില്ല, അതിജീവിക്കാൻ കുഞ്ഞിനുമായില്ല, ഉമ്മിനിയിലെ പുലിക്കുഞ്ഞ് ചത്തു

Synopsis

വനപാലകരുടെ പരിചരണത്തിൽ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു. എന്നാല്‍ പുലി കുഞ്ഞിനു കുറച്ച് ദിവസങ്ങളായി ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമാണ് മരണം സംഭവിച്ചത്.

പാലക്കാട്: ഉമ്മിനിയിൽ തള്ള പുലി (Leopard ) ഉപേക്ഷിച്ച പുലിക്കുഞ്ഞ് ചത്തു. തൃശൂർ അകമലയിലെ വനം വകുപ്പ് ചികിത്സാ കേന്ദ്രത്തിൽ പരിചരണത്തിൽ ആയിരുന്നു പുലി കുട്ടി (Leopard Cub). ആന്തരിക രക്തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മണ്ണുത്തി വെറ്റിനറി കോളേജിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. വനപാലകരുടെ പരിചരണത്തിൽ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു. എന്നാല്‍ പുലി കുഞ്ഞിനു കുറച്ച് ദിവസങ്ങളായി ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമാണ് മരണം സംഭവിച്ചത്.

Ummini Leopard Cubs : പുലിക്കുട്ടികളെ തേടി അമ്മപ്പുലി വന്നത് മൂന്ന് തവണ; പക്ഷെ കെണിയില്‍ കയറിയില്ല.!

അകത്തേത്തറ ഉമ്മിനിയിൽ ജനുവരിയിലാണ് ആൾതാമസമില്ലാത്ത വീട്ടിൽനിന്ന് പുലിക്കുട്ടികളെ കണ്ടെത്തിയത്. പപ്പാടിയിലെ മാധവൻ എന്നയാളുടെ അടച്ചിട്ട വീട്ടിലായിരുന്നു തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. നായ കുരക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊന്നൻ എന്ന അയൽവാസിയാണ് മതിൽ ചാടി കടന്ന് തകർന്ന വീട് പരിശോധിച്ചത്. ആൾ പെരുമാറ്റം കേട്ട തള്ള പുലി, കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പിൻഭാഗത്തുകൂടി ഓടി മറഞ്ഞു. കുഞ്ഞുങ്ങളെ സംരക്ഷിച്ച വനം വകുപ്പ് തള്ളപ്പുലിക്ക് വേണ്ടി കാത്തിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം തിരികെയെത്തിയ തള്ളപ്പുലി ഒരു കുഞ്ഞിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞു. വീണ്ടും തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുലി വന്നില്ല. ഇതോടെ അവശനിലയിലായ പുലിക്കുഞ്ഞിനെ അകമലയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു. 

ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി, പുലിക്കുട്ടികളെ കണ്ടെത്തിയ സ്ഥലത്ത് എത്തിയെന്ന് നാട്ടുകാർ

കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു

കണ്ണൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. വീടിന് സമീപം രാവിലെ നടക്കാനിറങ്ങിയ നെടുംപോയിൽ കറ്റ്യാട് സ്വദേശി ഗോവിന്ദനാണ് മരിച്ചത്. രാവിലെ ആറരയോടെ നടക്കാനിറങ്ങിയതായിരുന്നു തൊണ്ണൂറ്റി എട്ടുകാരനായ ഗോവിന്ദൻ. റോഡിൽ വച്ച് കാട്ടുപോത്ത് ഇടിച്ചിട്ടു. പത്രം വിതരണത്തിനായി പോകുകയായിരുന്ന ഹരിദാസാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഗോവിന്ദനെ കണ്ടത്. തലയ്ക്കായിരുന്നു കുത്ത് കൊണ്ടത്. ഗുരുതരമായി പരിക്കേറ്റ വയോധികനെ കൂത്തുപറമ്പ് കോ ഓപ്പറേറ്റീവ് ആശുപത്രിയിലേക്ക് എത്തിക്കുമ്പഴേക്കും മരിച്ചു.

കാട്ടുപോത്ത് സ്ഥിരമായി ജനവാസ കേന്ദ്രത്തിൽ ഇറങ്ങാറുള്ളത് വനംവകുപ്പിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കണ്ണവം ഉൾപെടെ കണ്ണൂരിലെ മലയോര മേഖലകളിൽ കാട്ടുപന്നിയുടെയും കാട്ടാനയുടെയും ആക്രമണം കാരണം ജനം പൊറുതി മുട്ടിയിരിക്കുമ്പോഴാണ് കാട്ടുപോത്ത് കുത്തി വയോധികൻ മരിച്ചെന്ന വാർത്തയും എത്തുന്നത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം