തൊഴിലുറപ്പ് പദ്ധതിയിൽ അനര്‍ഹമായി ജിഎസ്‍ടി ഇനത്തിൽ പഞ്ചായത്ത് ലക്ഷങ്ങള്‍ നൽകി; ഗുരുതര ക്രമക്കേട് കണ്ടെത്തിയത് ലോക്കൽ ഫണ്ട് ഓഡിറ്റിൽ

Published : Sep 03, 2025, 09:31 AM ISTUpdated : Sep 03, 2025, 09:44 AM IST
gst irrregularities

Synopsis

 പനവൂര്‍ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ സാമഗ്രികകള്‍ വിതരണം ചെയ്തവര്‍ക്ക് അനര്‍ഹമായി ജിഎസ്‍ടി ഇനത്തിൽ പണം നൽകിയെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റിൽ കണ്ടെത്തി. 2 റോഡുകളിൽ കോണ്‍ക്രീറ്റിടാനായുള്ള സാമഗ്രികള്‍ക്ക് മൂന്ന് ലക്ഷമാണ് ജിഎസ്ടിയായി നൽകിയത്

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ ജിഎസ്‍ടി ക്രമക്കേടെന്ന് ഓംബുഡ്സ്മാന്‍ നിര്‍ദ്ദേശ പ്രകാരം പരിശോധന നടത്തിയ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തൽ. തിരുവനന്തപുരം പനവൂര്‍ പഞ്ചായത്തിലെ പരിശോധനയിലാണ് സാമഗ്രികകള്‍ വിതരണം ചെയ്തവര്‍ക്ക് അനര്‍ഹമായി ജിഎസ്‍ടി ഇനത്തിൽ പണം നൽകിയെന്നാണ് കണ്ടെത്തിയത്. കോമ്പോസിഷൻ സ്കീമിലുള്ളവര്‍ക്ക് ഉപഭോക്താക്കളിൽ നിന്ന് ജിഎസ്ടി പിരിക്കാനാവില്ല. വിറ്റുവരവിൽ നിന്ന് നികുതി സര്‍ക്കാരിന് അടയ്ക്കുകയാണ് വേണ്ടത്. എന്നാൽ, തൊഴിലുറപ്പ് പദ്ധതി പ്രകാരം സാമഗ്രികള്‍ വിതരണം ചെയ്യുന്നവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ജിഎസ്ടി നൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജില്ലാ ഓംബുഡ്സ്മാൻ നിര്‍ദ്ദേശ പ്രകാരം പനവൂര്‍ പഞ്ചായത്തിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

രണ്ടു റോഡുകളിൽ കോണ്‍ക്രീറ്റിടാനായി സാമഗ്രികള്‍ വിതരണം ചെയ്തവര്‍ക്ക് മൂന്നു ലക്ഷത്തോളം രൂപയാണ് ജിഎസ്ടിയായി നൽകിയത് . കോമ്പോസിഷൻ സ്കീമിലുള്ളവര്‍ക്ക് ഇത്രയും തുക സര്‍ക്കാരിലേയ്ക്ക് അടക്കേണ്ടി വരില്ല. ജിഎസ്ടി രജിസ്ട്രേഷൻ കോമ്പോസിഷൻ സ്കീമാണെന്ന് ശ്രദ്ധിച്ചില്ലെന്നും ജിഎസ്ടി തിരിച്ചുപിടിക്കുമെന്നുമാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് ഗ്രാമപഞ്ചായത്ത് നൽകിയ മറുപടി.

ഇതിനുപുറമെ കരാറുകാരിൽ നിന്ന് പിരിക്കേണ്ട ജിഎസ്ടി പിരിച്ച് സര്‍ക്കാരിലേയ്ക്ക് അടച്ചിട്ടില്ലെന്നും കണ്ടെത്തി. 18 നിര്‍മാണ പ്രവൃത്തികളിലാണ് ഒന്നേകാൽ ലക്ഷത്തോളം കരാറുകാരിൽ നിന്ന് പഞ്ചായത്ത് പിരിക്കാത്തത്. ഇവിടെയും സര്‍ക്കാരിന് ജിഎസ്ടി നഷ്ടമാണ്. അന്തിമ ബിൽ പ്രകാരമുള്ള ജിഎസ്ടി നൽകിയെന്ന് ഉറപ്പാക്കിയേ ബിൽ സെറ്റിൽ ചെയ്യാൻ പാടുകയുള്ളുവെന്ന നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും ഇത് പാലിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. കോണ്‍ക്രീറ്റ് ജോലികള്‍ക്ക് സിമന്‍റ് നൽകുമ്പോള്‍ ബില്ലിൽ ബ്രാന്‍ഡിന്‍റെയും ഒാരോ ചാക്കിന്‍റെയും നിരക്കും ആകെ ചാക്കുകളുടെ എണ്ണവും രേഖപ്പെടുത്തണമെന്ന മിഷൻ ഡയറക്ടറുടെ നിര്‍ദ്ദേശവും കാറ്റിൽ പറന്നു. 2022 മുതൽ 2024 വരെയുള്ള കാലത്തെ പഞ്ചായത്തിൽ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതികളെക്കുറിച്ചാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധന നടത്തിയത്. കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ ജിഎസ്ടി ക്രമക്കേടിനെക്കുറിച്ച് പരിശോധന വേണമെന്നാണ് ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ' ? വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ
ശ്രീലേഖ കടുത്ത അതൃപ്തിയിൽ, അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തരമായി ഇടപെടൽ, വമ്പൻ വാഗ്ദാനങ്ങളെന്ന് വിവരം