പീച്ചി പൊലീസ് സ്റ്റേഷൻ മര്‍ദനം; തുടരന്വേഷണം നിലച്ചു, കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ ഔസേപ്പ്

Published : Dec 20, 2025, 08:20 AM IST
peechi police station torture

Synopsis

പീച്ചി പൊലീസ് സ്റ്റേഷനിലെ മര്‍ദനത്തിൽ തുടരന്വേഷണം നിലച്ചെന്ന് പരാതിക്കാരൻ ഔസേപ്പ്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‍പി സസ്പെന്‍ഷനിലായതോടെയാണ് അന്വേഷണം നിലച്ചതെന്ന് ഔസേപ്പ് പറഞ്ഞു

തൃശൂര്‍: പീച്ചി പൊലീസ് സ്റ്റേഷനിലെ മര്‍ദനത്തിൽ തുടരന്വേഷണം നിലച്ചെന്ന് പരാതിക്കാരൻ ഔസേപ്പ്. മർദ്ദന കേസിൽ പ്രതിയായ ഡിവൈഎസ്പിയെ ആണ് തന്‍റെ പരാതി അന്വേഷിക്കാൻ എൽപ്പിച്ചിരുന്നത്. ഡിവൈഎസ്‍പി സസ്പെന്‍ഷൻ നടപടി നേരിട്ടതോടെ കേസ് എങ്ങും എത്താതായെന്നും ഔസേപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കാനാണ് ഔസേപ്പിന്‍റെ തീരുമാനം. അന്നത്തെ പീച്ചി എസ്ഐ രതീഷിനെതിരായ അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും ഔസേപ്പ് പറഞ്ഞു. 2023 മെയ് 25നാണ് ഹോട്ടലിൽ ഭക്ഷണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ എടുത്ത കേസിലാണ് ഉടമയായ ഔസേപ്പിന്‍റെ മകനെയും ഹോട്ടൽ മാനേജരെയും പീച്ചി എസ്ഐയായിരുന്ന രതീഷ് സ്റ്റേഷനിൽ വിളിച്ചു വരുത്തി തല്ലിയത്. ഏറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഔസേപ്പിന് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയത്. പൊലീസ് മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് രതീഷിനെതിരെ അന്വേഷണം അടക്കം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചുപോയെന്നാണ് ആരോപണം. സംഭവത്തിൽ അന്നത്തെ പീച്ചി എസ്ഐയും കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിനെ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സസ്പെന്‍ഡ് ചെയ്തിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊട്ടിക്കരഞ്ഞിട്ടും കെഎസ്ആർടിസി ജീവനക്കാർ തെല്ലും അയഞ്ഞില്ല, രാത്രി ബസിൽ യാത്ര ചെയ്ത പെൺകുട്ടികളെ സ്റ്റോപ്പിൽ ഇറക്കിയില്ല
ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി