ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ മീന്‍പിടുത്തവും കുളിയും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Published : Apr 25, 2020, 05:31 PM IST
ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ മീന്‍പിടുത്തവും കുളിയും; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Synopsis

ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്ക്യം തെക്കേ കുളത്തില്‍ കൂട്ടത്തോടെ ആളുകള്‍ കുളിക്കാനിറങ്ങി.  അഥിതി തൊഴിലാളികള്‍ ആണ് കൂട്ടത്തോടെ ഇറങ്ങിയത്. ഇത് പാടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ചിലയിടത്ത് ആളുകള്‍ ലോക്ക്ഡൗണ്‍ ലംഘനം നടത്തുന്നത് ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്നും അത്തരം പ്രവണതകള്‍ തടയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍  കൃത്യമായി പാലിച്ച് പോകണം. ചിലയിടത്തെങ്കിലും ഗുരുതരമായ ചില ലംഘനങ്ങളുണ്ടാകുന്നുണ്ട്. ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്ക്യം തെക്കേ കുളത്തില്‍ കൂട്ടത്തോടെ ആളുകള്‍ കുളിക്കാനിറങ്ങി.  അഥിതി തൊഴിലാളികള്‍ ആണ് കൂട്ടത്തോടെ ഇറങ്ങിയത്. ഇത് പാടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ചിലയിടങ്ങളില്‍ കൂട്ടത്തോടെയുള്ള മീന്‍ പിടുത്തവും നടക്കുന്നുണ്ട്. സാധാരണ നിലയ്ക്ക് വീടിന് പുറത്ത് ഇറങ്ങാന്‍ ആളുകള്‍ ത്വര കാണിക്കുമെന്നത് വസ്തുതയാണ്. എന്നാല്‍. സാഹചര്യത്തിന്‍റെ ഗൌരവം കണക്കിലെടുത്ത് അത്തരത്തിലുള്ള പ്രവണതകള്‍ തടഞ്ഞ് നിര്‍ത്താനാവണമെന്ന്  പിണറായി വിജയന്‍ പറഞ്ഞു.

അയയല്‍ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടുകയാണ്. അതുമായി ബന്ധപ്പട്ട പ്രശ്നങ്ങള്‍ളും കൂടുന്നുണ്ട്. അതിര്‍ത്ഥി പങ്കിടുന്ന ജില്ലകളിലാണ്  ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നത്. കര്‍ശന നടപടിയെടുക്കുന്നതില്‍ ജില്ലാ ഭരണ സംവിധാനം ഒരു വിട്ടുവീഴ്ചയും അലംഭാവും കാണിക്കരുത്. അനധികൃതമായി, സുരക്ഷാ മുന്‍കരുതലുകളില്ലാതെ വരാന്‍ ശ്രമിക്കുന്നത് ആരായാലും തടയണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്