
ദില്ലി: കൊവിഡിനെ നേരിടുന്നതിൽ കേരളവും ദില്ലിയും പരസ്പരം ചിലത് പഠിക്കാനുണ്ടെന്ന് കവി കെ. സച്ചിദാനന്ദൻ. കൊവിഡിന്റെ പേരിൽ ജനങ്ങൾക്കിടയിൽ അനാവശ്യഭീതി പരത്തുകയാണെന്ന് സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ ഭയപ്പെടുത്തൽ ഒരു പരിധിവരെ പൊലീസിന്റെ അമിതാവേശവും ഒറ്റപ്പെടല്‍ ഭയവും കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള തോന്നലും സന്നദ്ധതയും സഹാനുഭൂതിയുമൊക്കെ ദില്ലിയിലുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് സച്ചിദാനന്ദന്‍ പറയുന്നു. കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ കേരളത്തിലെയും ദില്ലിയിലെയും സമീപനങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അതു സർക്കാരുകളുടെ മനോഭാവത്തിലാണോ ജനങ്ങളുടേതാണോ എന്നറിയില്ല, എന്നാല്‍ വലിയ വിത്യാസമുണ്ട്- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇവിടെ രോഗമുണ്ടെങ്കിലും കേരളത്തിലേതു പോലെ ഭയപ്പാടില്ല. ഇവിടെയുള്ളവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയുമൊക്കെ ചെയ്യുന്നു. ആവശ്യത്തിനു പുറത്തുപോവുന്നു. മുൻകരുതലുണ്ടെങ്കിലും ആർക്കും ഭയമോ ഭീതിയോ ഇല്ല. പൊലീസിന്റെ പങ്ക് ഇവിടെ വളരെ കുറവാണ്, ഒരുപക്ഷേ ഇവിടെ പാഠങ്ങളുണ്ടാകാം, കേരളത്തിനും ദില്ലിക്കും- സച്ചിദാനന്ദന്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam