അക്ഷയ കേന്ദ്രത്തിലേക്ക് ഫോണ്‍ കാള്‍, പിന്നാലെ ഹാക്കിങ്, നിർമിച്ചത് 38 വ്യാജ ആധാർ കാർഡുകൾ, പൊലീസ് അന്വേഷണം

Published : Feb 15, 2024, 06:50 AM IST
അക്ഷയ കേന്ദ്രത്തിലേക്ക് ഫോണ്‍ കാള്‍, പിന്നാലെ ഹാക്കിങ്, നിർമിച്ചത് 38 വ്യാജ ആധാർ കാർഡുകൾ, പൊലീസ് അന്വേഷണം

Synopsis

അക്ഷയ കേന്ദ്രം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം വിഭാഗമാണ് അന്വേഷിക്കുന്നത്.

മലപ്പുറം: മലപ്പുറം തിരൂരിൽ അക്ഷയ കേന്ദ്രത്തിലെ ആധാർ യന്ത്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അക്ഷയ കേന്ദ്രം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം വിഭാഗമാണ് അന്വേഷിക്കുന്നത്. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചതായി കണ്ടെത്തിയത്. ജനുവരി 12നാണ് തിരൂർ ആലിങ്ങലിലെ അക്ഷയ കേന്ദ്രത്തിലേക്ക് ഡൽഹിയിലെ യു ഐ ഡി അഡ്മിൻ ആണെന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോൺ കോൾ എത്തിയത്. അക്ഷയയിലെ ആധാർ മെഷീൻ 10000 എൻറോൾമെന്‍റ് പൂർത്തിയാക്കിയതിനാൽ വെരിഫിക്കേഷൻ ആവശ്യമാണെന്നായിരുന്നു പറഞ്ഞത്.

പരിശോധനയുടെ ഭാഗമായി എനി ഡസ്ക് എന്ന സോഫ്റ്റ്‌വെയർ കണക്ട് ചെയ്യാൻ നിർദ്ദേശിച്ചു. ഒരാളുടെ ആധാർ എൻറോൾമെന്‍റ് നടത്താനും ആവശ്യപ്പെട്ടു. അക്ഷയ അധികൃതർ ഇക്കാര്യങ്ങൾ ചെയ്തതോടെ പരിശോധന പൂർത്തിയായെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നീട് പ്രോജക്ട് ഓഫീസിൽ നിന്നും മെയിൽ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. എനി ഡസ്ക് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുകൊണ്ട് ആധാര്‍ യന്ത്രത്തിന്‍റെ പ്രവര്‍ത്തനം നിശ്ചിത സമയത്തേക്ക് ഏറ്റെടുത്ത് വിവരങ്ങള്‍ തട്ടിപ്പുകാര്‍ ശേഖരിക്കുകയായിരുന്നു. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. തിരൂർ അക്ഷയ കേന്ദ്രത്തിൽ നിന്നും ആധാർ എടുത്തവരുടെ അഡ്രസ് ഉപയോഗിച്ച് 38ഓളം ആധാർ കാർഡുകൾ നിർമ്മിച്ചതായാണ് കണ്ടെത്തിയത്.

തുടർന്ന് വ്യാജ ആധാറുകൾ റദ്ദാക്കി. അക്ഷയ സെന്‍ററിലെ ആധാർ യന്ത്രം മരവിപ്പിക്കുകയും ചെയ്തു. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതോടെയാണ് അക്ഷയ അധികൃതർ പരാതി നൽകിയത്. സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഓൺലൈൻ തട്ടിപ്പിന് ഉൾപ്പെടെ ഉൾപ്പെടെ ഉപയോഗിക്കാൻ വേണ്ടിയാണ് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചതെന്ന സംശയത്തിലാണ് പൊലീസ്. തിരൂരിലെ അക്ഷയ കേന്ദ്രത്തിൽ എൻറോൾ ചെയ്ത വ്യാജ ആധാറിന്‍റെ ബയോമേട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയത് പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാന ങ്ങളിൽ നിന്നാണെന്ന വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. 


വന്യമൃഗ ആക്രമണം;'നഷ്ടപരിഹാരത്തിനായി യാചിക്കേണ്ട അവസ്ഥ, കൊല്ലപ്പെടുന്നവർക്ക് ഒരു കോടി നൽകണം', മാനന്തവാടി രൂപത

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ