അൻസിബയുടെ പരാതി, വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർ നടപടിക്ക് പൊലീസ്

Published : May 30, 2026, 09:07 AM IST
ansiba hassan

Synopsis

നടി ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറയിലെ വനിതാ എസ്ഐക്കുമെതിരെ നടി അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകി. നിയമവിരുദ്ധമായി തടവിൽ വെച്ച് അപമാനിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്ന അൻസിബ, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട് 

കൊച്ചി : താര സംഘടനയിലെ ചേരിപ്പോരുമായി ബന്ധപ്പെട്ട് നടി അൻസിബ നൽകിയ പരാതിയിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർ നടപടികൾ എടുക്കാൻ പൊലീസ്. നടി ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ് ഐയ്ക്കുമെതിരെ കേസെടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം. മുഖ്യമന്ത്രിക്ക് അൻസിബ നൽകിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു.

കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടര്‍ രേഷ്‍മയ്‍ക്കെതിരെയും നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെയുമുള്ള പരാതി അൻസിബ കൈമാറിയത്. രേഷ്മ പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നും ഉദ്യോഗസ്ഥ തന്നെ അപമാനിച്ചു, ഭീഷണിപ്പെടുത്തിയെന്നുമാണ് അൻസിബ പരാതിയില്‍ പറയുന്നത്. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അൻസിബ ആരോപിച്ചു. ലക്ഷ്‍മി പ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചു. താൻ നേരിട്ട അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്‍ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം വിവാദവുമായി ബന്ധപ്പെട്ട താരങ്ങളിൽ നിന്നുള്ള സംഘടനാ നേതൃത്വത്തിന്റെ വിശദീകരണം തേടൽ ജൂൺ ഒന്നിന് തുടങ്ങും. പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് തന്റെ ആവശ്യം അംഗീകരിക്കപ്പെടാത്തതിനാൽ അൻസിബ അമ്മ നേതൃത്വത്തിനു മുന്നിൽ എത്തിയേക്കില്ലെന്നാണ് സൂചന.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു
ഇ ശ്രീധരൻ നിർദേശിച്ച അതിവേ​ഗ റെയിൽ പദ്ധതി: ചർച്ചകളിലേക്ക് യുഡിഎഫ് സർക്കാർ, സ്ഥലമേറ്റെടുക്കൽ കുറവായത് നേട്ടമെന്ന വിലയിരുത്തൽ