
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ കേസ് അടക്കം വിവാദങ്ങളുടെ നിരയിലകപ്പെട്ട സങ്കീര്‍ണ്ണമായ സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടരി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറി നിൽക്കാൻ തീരുമാനിക്കുന്നത്. ബിനീഷ് കോടിയേരിക്കെതിരായ കേസ് കൈകാര്യം ചെയ്തതിലും അതിനോടുള്ള നേതാക്കളുടെ സമീപനത്തിലും കോടിയേരി ബാലകൃഷ്ണന് പ്രതിഷേധം ഉണ്ടായിരുന്നെന്നാണ് വിവരം.
മക്കൾ വിവാദങ്ങൾ ബാധ്യതയായി; പിണറായിയുടെ വിശ്വസ്തന് കൊടിയിറക്കം
മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളാരും കോടിയേരിക്ക് ആവശ്യമായ പിന്തുണ നൽകിയില്ല. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും വരെ തളളിപ്പറഞ്ഞ സാഹചര്യത്തിൽ കൂടിയാണ് അവധിയെടുത്ത് സ്വമേധയാ മാറാൻ കോടിയേരി തീരുമാനിച്ചത് എന്നാണ് വിവരം.
രാജി സന്നദ്ധത രാവിലെ സിപിഎം അവൈലബിൾ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്തു. പിന്നീട് സീതാറാം യച്ചൂരി പ്രകാശ് കാരാട്ട് എന്നിവരുമായും സംസാരിച്ചു. എന്നാൽ കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ലെന്ന നിലപാടിലായിരുന്നു പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍. തീരുമാനത്തിൽ കോടിയേരി ഉറച്ച് നിന്നതോടെ പകരം ആളെ നിര്‍ദ്ദേശിക്കാനും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ഗോവിന്ദൻ മാസ്റ്ററടക്കം കണ്ണൂർ നേതാക്കളെ ഒഴിവാക്കിയാണ് കോടിയേരി എ വിജയരാഘവന്റെ പേര് പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്
കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam