
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ എം. ആർ.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡി ജി പി. സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലന്നും ഡി ജി പി പറഞ്ഞു. മുൻ ഡി ജി പിയുടെ റിപ്പോർട്ടിൽ പുതിയ ശുപാർശ എഴുതി ചേർത്തു. അജിത്തിനെ പൊലീസിൽ നിന്ന് മാറ്റിയതിനാൽ കടുത്ത നടപടി വേണ്ട. മുൻ ഡി ജി പി യുടെ റിപ്പോർട്ട് പുനഃപരിശോധിച്ചത് സർക്കാർ ആവശ്യപ്രകാരം ആണ്. താക്കീത് നൽകി അന്വേഷണം അവസാനിപ്പിച്ചേക്കും. സർക്കാരിന് പുതിയ ശുപാർശ കൈമാറി.
പി.വിജയനെതിരായ വ്യാജമൊഴിയിൽ നടപടി വേണമെന്ന മുൻ ഡിജിപിയുടെ റിപ്പോർട്ടും മടക്കിയിരുന്നു. ഈ റിപ്പോർട്ടിൽ പുതിയ ഡിജിപി നിലപാട് അറിയിച്ചില്ല. റിപ്പോർട്ടുകൾ സർക്കാർ മടക്കിയത് ഒന്നരമാസം മുമ്പ് പൂരത്തിൽ മറുപടിനൽകിയത് രണ്ട് ആഴ്ച മുമ്പാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam