ഉത്തരക്കടലാസ് ചോർച്ച: അന്വേഷണം അധ്യാപകരിലേക്കും, രണ്ട് എസ്എഫ്ഐക്കാർ കൂടി പ്രതികൾ

Published : Aug 06, 2019, 10:16 AM ISTUpdated : Aug 06, 2019, 10:59 AM IST
ഉത്തരക്കടലാസ് ചോർച്ച: അന്വേഷണം അധ്യാപകരിലേക്കും, രണ്ട് എസ്എഫ്ഐക്കാർ കൂടി പ്രതികൾ

Synopsis

യൂണിവേഴ്സിറ്റി കോളജിലെ മുൻ പ്രിൻസിപ്പൽമാരെയും പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്തു.

തിരുവനന്തപുരം: ഉത്തരക്കടലാസ് ചോർച്ചയിൽ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ നസീമിനെയും പ്രണവിനെയും പ്രതി ചേർക്കും. അധ്യാപകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. ഇതിന്റെ ഭാ​ഗമായി യൂണിവേഴ്സിറ്റി കോളജിലെ മുൻ പ്രിൻസിപ്പൽമാരെയും പരീക്ഷ ചുമതലയുണ്ടായിരുന്ന അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്തു.

പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കോളേജില്‍ നിന്ന് കടത്തിയതായി ശിവരഞ്ജിത് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. ഉത്തരക്കടലാസുകള്‍ കോളേജിലെത്തിച്ച് ഇറക്കിവച്ചപ്പോഴാണ് കടത്തിയതെന്നും ശിവരഞ്ജിത് പറഞ്ഞിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 16 കെട്ട് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. ഇത് സർവ്വകലാശാലയില്‍ നിന്ന് യൂണിവേഴ്സിറ്റി കോളേജിന് നൽകിയതാണെന്ന് പരീക്ഷാ കൺട്രോളർ സ്ഥിരീകരിക്കുയും ചെയ്തു. ഇതോടെയാണ് സര്‍വ്വകലാശാല പരീക്ഷയില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്.  

ഇതിനിടെ ഉത്തരക്കടലാസുകളുടെ ചുമതലയുണ്ടായിരുന്ന പ്രൊഫസർ ഇ അബ്ദുൾ ലത്തീഫിനെയും യൂണിയൻ ഉപദേശകനായിരുന്ന വി എസ് വിനീതിനെയും സ്ഥലംമാറ്റിയിരുന്നു. സിപിഎം അനുകൂല അധ്യാപക സംഘടനയായ എകെജിസിടിയുടെ കോളേജിലെ ഫ്രാക്ഷൻ ചുമതലയുള്ള ആനന്ദ് ബി ദിലീപ് രാജിനെയും സ്ഥലംമാറ്റിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്