
കൊച്ചി: മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ വേതനം ഇരുപത് ശതമാനം വർധിപ്പിച്ചു. സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെയും നിർമാതാക്കളുടെ സംഘടനയുടെയും പ്രതിനിധികൾ കൊച്ചിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ലൈറ്റ് ബോയ്‌സ് അടക്കമുള്ള ദിവസവേതനക്കാർക്ക് ഇതിന്റെ പ്രയോജനം കിട്ടും. മൂന്ന് വർഷത്തിനുശേഷമാണ് വേതനവർധന.
കരാറിന്റെ കാലാവധി രണ്ടരവർഷമാക്കി കുറയ്ക്കാനും ചർച്ചയിൽ തീരുമാനമായി.അതെസമയം ഓൺലൈൻ ടിക്കറ്റ്‌ബുക്കിംഗ് പ്ളാറ്റ്ഫോമുകളുടെ സിനിമ റേറ്റിംഗ് സിനിമ വ്യവസായത്തിന് ദോഷകരമാണെന്നും ഇത് നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നുംഫെഫ്കയുടെയും പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെയും ഭാരവാഹികൾ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam