
തിരുവനന്തപുരം: പി.എസ്.സി.പരീക്ഷ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ചിനെ കബളിപ്പിക്കാനായി പരസ്പരവിരുദ്ധമായ മൊഴികൾ നൽകി പ്രതികൾ. ചോദ്യപേപ്പർ ചോർത്തിയതിൽ പരസ്പരം പഴിചാരിക്കൊണ്ടാണ് പ്രതികളുടെ മൊഴി.
ചോദ്യപേപ്പർ ചോർത്തിയത് നസീമാണെന്ന് രണ്ടാം പ്രതി പ്രണവ് മൊഴി നൽകി. എന്നാൽ മുഖ്യ ആസൂത്രകൻ പ്രണവെന്നായിരുന്നു നസീമിന്റെയും ശിവരഞ്ജിത്തിന്‍റേയും ഗോകുലിന്റെയും മൊഴി.
ഉത്തരങ്ങൾ അയച്ച ഫോണും കോപ്പിയടിക്കുപയോഗിച്ച് സ്മാർട്ട് വാച്ചും മണിമലയാറ്റിലെറിഞ്ഞെന്നും പ്രണവ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. പ്രണവിനെ മുണ്ടക്കയത്ത് കൊണ്ടുപോയി പൊലീസ് തെളിവെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam