
തൃശ്ശൂര്‍: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലികളി വേണ്ടെന്നുവച്ച തീരുമാനം ഏകപക്ഷീയമെന്ന് സംഘാടക സമിതി ആരോപിച്ചു. കോർപ്പറേഷൻ നിലപാട് തിരുത്തണം. സംസ്ഥാന സർക്കാരിന്‍റെ പ്രസ്താവന തൃശൂർ മേയർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഓണം വാരാഘോഷം മാത്രം നിർത്തിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സർക്കാരും കോർപ്പറേഷനും സഹായം നൽകിയില്ലെങ്കിലും പുലികളി നടത്തേണ്ടി വരുമെന്ന് സംഘാടക സമിതി അംഗം ബേബി പി ആൻറണി പറഞ്ഞു. 9 ടീമുകൾ പുലികളിക്ക് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഓരോ ടീമും 4 ലക്ഷം രൂപ വീതം ചെലവഴിച്ചു. പുലികളി നടത്തിയില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും . നാളെ ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് മേയർക്കും നിവേദനം നൽകുമെന്നും അദ്ദേഹം അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam