Sabarimala : ശരംകുത്തിയില്‍ ശരക്കോല്‍ സമര്‍പ്പിക്കുന്നത് പുനരാരംഭിച്ചില്ല;ആചാരലംഘനമെന്ന് പരാതി

Web Desk   | Asianet News
Published : Dec 05, 2021, 05:28 AM IST
Sabarimala : ശരംകുത്തിയില്‍ ശരക്കോല്‍ സമര്‍പ്പിക്കുന്നത് പുനരാരംഭിച്ചില്ല;ആചാരലംഘനമെന്ന് പരാതി

Synopsis

കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ ഈ വഴിപാടിന് നിയന്ത്രണം വന്നതോടെ വഴിവക്കില്‍ കാണുന്ന മരങ്ങള്‍ക്ക് ചുറ്റും ശരംകുത്തുന്നത് പതിവായി മാറി

ശബരിമല:  സന്നിധാനത്ത് കന്നി അയ്യപ്പന്മാർ (ayyappa devotees)എത്തുമ്പോള്‍ നടത്തുന്ന പ്രധാന വഴിപാടാണ് ശരംകുത്തി ആല്‍ത്തറയില്‍ ശരക്കോല്‍ സമര്‍പ്പക്കുന്നത്.കൊവിഡ് പ്രതിരോധം(prevention of covid) കണക്കിലെടുത്ത് നിയന്ത്രണം വന്നതോടെ തീര്‍ത്ഥാടകരെ ശരംകുത്തിവഴി കടത്തിവിടുന്നത്നിര്‍ത്തി വച്ചിരിക്കുകയാണ്. 

പോരാളി ആയ അയ്യപ്പസ്വാമി മഹിഷി നിഗ്രഹം കഴിഞ്ഞ് ശബരിപീഠത്തിലെത്തി ശബരിക്ക് മോക്ഷം നൽകിയ ശേഷം ശരംകുത്തിയിലെത്തി ആയുധങ്ങള്‍ ഉപേക്ഷിച്ച് യോഗി ആയി സന്നിധാനത്തേക്ക് പോയി എന്നാണ് വിശ്വാസം ഈ വിശ്വാസത്തിന്‍റെ ഭാഗമായാണ് നൊയമ്പ് നോറ്റ് വരുന്ന കന്നി അയ്യപ്പന്മാര്‍ ശരംകുത്തിയിലെത്തി നാളികേരം ഉടച്ച് ശരകോല്‍ സമര്‍പ്പിച്ച് സന്നിധാനത്തേക്ക് പോകുന്നത്.ഈ വഴിപാട് സമര്‍പ്പിക്കുന്നതിന് വേണ്ടി നിരവധി പേരാണ് എത്തുന്നത്.കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ ഈ വഴിപാടിന് നിയന്ത്രണം വന്നതോടെ വഴിവക്കില്‍ കാണുന്ന മരങ്ങള്‍ക്ക് ചുറ്റും ശരംകുത്തുന്നത് പതിവായി മാറി. പരമ്പരാഗമായ ആചാരം പുനസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്

മരക്കുട്ടത്ത് നിന്നും ശരംകുത്തിയിലേക്കുള്ളപരമ്പരാഗത പാത വഴിയുള്ള യാത്രക്ക് നിയന്ത്രണം വന്നതോടെ പാതയുടെ നവീകരണവും മോഡിപിടിപ്പിക്കലും നിര്‍ത്തിവച്ചിരിക്കുകയണ്. മണ്ഡല പൂജാദിവസവും മകരവിളക്ക് ദിവസങ്ങളിലും തിങ്ങിനിറയുന്ന വഴികള്‍ എല്ലാം കാട് മൂടികിടക്കുകയാണ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​ഗ്രീമയ്ക്കും അമ്മയ്ക്കും സയനൈഡ് എങ്ങനെ കിട്ടി?ഒരു മാസം മുമ്പ് അച്ഛനും മരിച്ചു, കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും
സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു; ഉപേക്ഷിച്ചത് 30 വർഷത്തെ സിപിഎം ബന്ധം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു