ശബരിമല ക്ഷേത്രം ഈ മാസം തുറക്കും; മണിക്കൂറില്‍ 200 പേര്‍ക്ക് പ്രവേശനം, ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ

By Web TeamFirst Published Jun 6, 2020, 2:32 PM IST
Highlights

ഈ മാസം 14 മുതല്‍ 28 വരെയായിരിക്കും ശബരിമല തുറക്കുക. മണിക്കൂറില്‍ 200 പേര്‍ക്കായിരിക്കും ഇവിടെ പ്രവേശനം. 

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇളവുകള്‍ ലഭിച്ചതിന് പിന്നാലെ ശബരിമല ക്ഷേത്രം ഈ മാസം തുറക്കും. ഈ മാസം 14 മുതല്‍ 28 വരെയായിരിക്കും ശബരിമല തുറക്കുക. മണിക്കൂറില്‍ 200 പേര്‍ക്കായിരിക്കും ഇവിടെ പ്രവേശനം. വെര്‍ച്ച്വല്‍ ക്യൂ വഴിയായിരിക്കും പ്രവേശനം. ഒരേസമയം 50 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. പൂജാരിമാര്‍ക്ക് ശബരിമലയില്‍ പ്രായപരിധി പ്രശ്നമില്ല. 

10 വയസിന് താഴെയുള്ളവർക്കും 65 വയസിനന് മുകളിലുള്ളവർക്കും ശബരിമലയില്‍ പ്രവേശനമുണ്ടാവില്ല. പമ്പയിലും സന്നിധാനത്തും തെർമൽ സ്കാനിംഗ് നടത്തും. മാസ്ക് ധരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. വിഐപി ദർശനം ഉണ്ടാകില്ല. ഭക്തർക്ക് താമസ സൗകര്യം ഇല്ല. കൊടിയേറ്റവും ആറാട്ടും ചടങ്ങുകളായി മാത്രം നടത്തും. അന്നദാന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പമ്പ വരെ സ്വകാര്യ വാഹനങൾക്ക് പ്രവേശനം ഉണ്ടാവും. അപ്പം, അരവണയ്ക്കായി ഓൺലൈൻ വഴി ബുക്ക് ചെയ്യണം. വണ്ടി പെരിയാർ വഴിയുള്ള ദർശനം ഉണ്ടാകില്ല.

അതേസമയം ജൂണ് 15 മുതൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വെര്‍ച്ച്വല്‍ ക്യൂ തുടങ്ങും. ദേവസ്വം വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഒരു ദിവസം 600 പേര്‍ക്ക് ദർശനം നടത്താന്‍ കഴിയും. ചൊവ്വാഴ്ച മുതൽ ദർശനം നടത്താൻ ക്ഷേത്രത്തിൽ കൗണ്ടർ ബുക്കിംഗ് നടത്തണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും ദർശനം. വിശ്വാസികൾക്ക് വലിയമ്പലം വരെ മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുക. അന്നദാനവും മറ്റു വഴിപാടുകളും തൽക്കാലം ഇല്ല.

ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. 10 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമില്ല. ഇതര സംസ്ഥാനങ്ങലിലെ ഭക്തര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

click me!