
കല്‍പറ്റ: ഉരുൾ പൊട്ടലുണ്ടായ വയനാട് പുത്തുമലയിലെ രക്ഷാദൗത്യം അവസാനിപ്പിച്ചു.18 ദിവസം നീണ്ട് നിന്ന തെരച്ചിലാണ് അവസാനിപ്പിച്ചത്. ഉരുൾപൊട്ടലിൽ കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്താനായത്.
കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് തെരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പുതുതായി എന്തെങ്കിലും സൂചന കിട്ടിയാൽ വീണ്ടും തിരച്ചിൽ നടത്താൻ തയാറാണെന്ന് സബ് കളക്ടർ ബന്ധുക്കൾക്ക് ഉറപ്പ് നൽകി.
ഇന്ന് പച്ചക്കാട് മേഖലയിൽ ഹംസ എന്നയാൾക്ക് വേണ്ടിയുള്ള തെരച്ചിലാണ് നടന്നത്. വയനാട്ടിലെ രക്ഷാദൗത്യം പൂര്‍ത്തിയാക്കി ദേശീയ ദുരന്തനിവാരണ സേന കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam