മുസ്‌രിസ് ബിനാലെ ആറാം പതിപ്പ് കൊടിയിറങ്ങി; അവസാന ദിനമായ ഇന്ന് പ്രവേശനം സൗജന്യമാണ്, അഞ്ചുമണിവരെ വേദികളിൽ പ്രവേശനമുണ്ടാകും

Published : Mar 31, 2026, 12:44 PM IST
kochi muziris biennale

Synopsis

വൈകീട്ട് ഏഴിന് ദര്‍ബാര്‍ ഹാളിലാണ് ഔദ്യോഗിക സമാപന ചടങ്ങ് നടക്കുക. 2027 ഡിസംബര്‍ 12നാണ് ഏഴാംപതിപ്പ് തുടങ്ങുന്നത്.

കൊച്ചി: കൊച്ചി മുസ്‌രിസ് ബിനാലെയുടെ ആറാം പതിപ്പ് കൊടിയിറങ്ങി. ഏഴ് ലക്ഷത്തോളം പേര്‍ക്ക് കലാവിരുന്ന് ഒരുക്കിയാണ് ബിനാലെ കൊടിയിറങ്ങുന്നത്. ഉച്ചയ്ക്ക് 12ന് മുഖ്യവേദിയായ ആസ്പിൻ വാളിൽ ക്യൂറേറ്റര്‍ നിഖിൽ ചോപ്രയാണ്, ബിനാലെയുടെ കൊടിയിറക്കിയത്. അവസാന ദിനമായതിനാൽ, പ്രവേശനം സൗജന്യമാണ്. അഞ്ചുമണിവരെ വേദികളിൽ പ്രവേശനമുണ്ടാകും. വൈകീട്ട് ഏഴിന് ദര്‍ബാര്‍ ഹാളിലാണ് ഔദ്യോഗിക സമാപന ചടങ്ങ് നടക്കുക. 2027 ഡിസംബര്‍ 12നാണ് ഏഴാംപതിപ്പ് തുടങ്ങുന്നത്. അതേസമയം കലയ്ക്കൊപ്പം വിവാദങ്ങളും ഇടംപിടിച്ചതായിരുന്നു ആറാം പതിപ്പ്. 

110 നാൾ നീണ്ടു നിന്ന കലാദിനങ്ങൾ. കൂടുതൽ ജനകീയമായ കലാവിഷ്കരങ്ങൾ ഇടംപിടിച്ച പതിപ്പിലേക്ക് പല സ്ഥലങ്ങളിൽ നിന്നുമായി ആളൊഴുകി. 22 ഇടങ്ങളിൽ വേദികൾ ഒരുക്കിയിരുന്നു. കൊച്ചിയും മട്ടാഞ്ചേരിയുമായിരുന്നു മുൻ വേദികൾ. ഇത്തവണ വില്ലിങ് ടൺ ഐലൻഡ് കൂടി വേദിയായപ്പോൾ, സ്വീകാര്യത കൂടി. സാമ്പത്തിക പരാധീനതകളും മറിടകടക്കാനായ പതിപ്പാണ് അവസാനിക്കുന്നത്. അതേസമയം ബിനാലെയുടെ തലപ്പത്തുണ്ടായിരുന്ന ബോസ് കൃഷ്ണമാചാരി ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞു. പോഷ് ആക്ടിൻ്റെ പരിധിയിൽ വരുന്ന പരാതിയുടെ പുറത്തായിരുന്നു രാജി. ബിനാലെ തീരാനിരിക്കെയാണ് വിവരങ്ങൾ പുറത്തുവന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ധനാപഹരണം നേരത്തെ തന്നെ പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തി, ഒരു കോടി രൂപയ്ക്ക‌ടുത്ത് വെട്ടിപ്പ് നടത്തി': വി കുഞ്ഞികൃഷ്ണൻ
വർക്കല പാപനാശത്തിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി