സ്പീക്കർ എ എൻ ഷംസീർ ഓസ്ട്രേലിയയിൽ, ലീ ടാർലാമിസുമായി കൂടിക്കാഴ്ച നടത്തി; ചർച്ചയായി ടൂറിസം, ഫിഷറീസ് സഹകരണം

Published : Nov 11, 2024, 03:40 PM IST
സ്പീക്കർ എ എൻ ഷംസീർ ഓസ്ട്രേലിയയിൽ, ലീ ടാർലാമിസുമായി കൂടിക്കാഴ്ച നടത്തി; ചർച്ചയായി ടൂറിസം, ഫിഷറീസ് സഹകരണം

Synopsis

കേരളത്തിന്റെ പച്ചപ്പും പുഴകളും ബീച്ചുകളും പൈതൃക സ്മാരകങ്ങളും തനിമയുള്ള സംസ്കാരവും തന്നെ ഏറെ ആകർഷിച്ചെന്ന് ലീ ടാർലാമിസ്

കാൻബറ: വിക്ടോറിയൻ ലെജിസ്ലേറ്റീവ് കൗൺസിലിലെ സൗത്ത് ഈസ്റ്റേൺ മെട്രോപൊളിറ്റൻ റീജിയനിലെ ലേബർ അംഗം ലീ ടാർലാമിസുമായി കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കൂടിക്കാഴ്ച നടത്തി. കോമൺവെൽത്ത് പാർലമെന്‍ററി അസോസിയേഷനിൽ പങ്കെടുക്കുന്നതിനായി  ഓസ്ട്രേലിയ സന്ദർശിച്ചപ്പോഴാണ് ഇരുവരും തമ്മിൽ കണ്ടത്. 

ലീ ടാർലാമിസ് അടുത്ത കാലത്ത്  താൻ കേരളം സന്ദർശിച്ച അനുഭവം  സ്പീക്കറുമായി പങ്കുവച്ചു. കേരളത്തിന്‍റെ സൗന്ദര്യത്തെയും സമ്പത്തിനെയും കുറിച്ചും കേരളത്തിന്റെ ടൂറിസം സാധ്യതകൾ ഓസ്‌ട്രേലിയയിലും പ്രചരിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച്  ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചർച്ചകളുടെ അനുഭവവും അദ്ദേഹം പങ്കുവെച്ചതായി സ്പീക്കർ ഷംസീർ പറഞ്ഞു. 

കേരളത്തിന്റെ പച്ചപ്പും പുഴകളും ബീച്ചുകളും പൈതൃക സ്മാരകങ്ങളും തനിമയുള്ള സംസ്കാരവും തന്നെ ഏറെ ആകർഷിച്ചതായും ഓസ്‌ട്രേലിയയിലെ ടൂറിസ്റ്റുകൾക്ക് കേരളം  അദ്ഭുതകരമായ അനുഭവം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം സ്പീക്കറെ അറിയിച്ചു. കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളെ കുറിച്ചും ഫിഷറീസ് മേഖലയും തുറമുഖ മേഖലയും കൈവരിച്ച മികവിനെക്കുറിച്ചും   ലീ ടാർലാമിസ് എടുത്തു പറഞ്ഞെന്ന് സ്പീക്കർ പ്രതികരിച്ചു.  

ഫിഷറീസ് രംഗത്ത് കേരളവുമായി കൈകോർക്കാൻ താൽപര്യമുണ്ടെന്ന്  ലീ ടാർലാമിസ് പറഞ്ഞെന്ന് സ്പീക്കർ അറിയിച്ചു. അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ കേരള മുഖ്യമന്ത്രിയുമായും ഫിഷറീസ് വകുപ്പ് മന്ത്രിയുമായും കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം പങ്കുവച്ചു. ലീ ടാർലാമിസിന്‍റെ ദർശനങ്ങളും അനുഭവങ്ങളും സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് ഏറെ ഉപകാരപ്രദമാകുമെന്ന് ഷംസീർ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും