സ്വര്‍ണകടത്ത് കേസ്: സബ്മിഷന് അനുമതിയില്ല, 'മുഖ്യമന്ത്രി ഒളിച്ചോടുന്നു, സിബിഐ അന്വേഷണം വേണം': വിഡി സതീശന്‍

Published : Jul 12, 2022, 11:44 AM ISTUpdated : Jul 12, 2022, 01:07 PM IST
സ്വര്‍ണകടത്ത് കേസ്: സബ്മിഷന് അനുമതിയില്ല, 'മുഖ്യമന്ത്രി ഒളിച്ചോടുന്നു, സിബിഐ അന്വേഷണം വേണം': വിഡി സതീശന്‍

Synopsis

സബ്മിഷനെതിരെ ക്രമപ്രശ്നവുമായി ഭരണപക്ഷം. കേരള സർക്കാരിന്‍റെ പ്രാഥമിക പരിഗണനയിൽ പെടാത്ത കാര്യമെന്ന് മന്ത്രി പി.രാജീവ് .മടിയിൽ കനമില്ലാത്തത് കൊണ്ട് വഴിയിൽ പേടിയില്ല എന്ന് ബോർഡ് എഴുതി വെക്കാതെ മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശന്‍.

തിരുവനന്തപുരം; സ്വര്‍ണകടത്ത് കേസ് വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള  പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. സബ്മിഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും  അനുമതി നൽകരുതെന്നും നിയമമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. നേരത്തെ അടിയന്തര പ്രമേയമായി ചർച്ച ചെയ്ത വിഷയം എന്ന് മാത്യു ടി തോമസ് പറഞ്ഞു. സബ് മിഷന് എതിരെ ക്രമ പ്രശ്നവുമായി ഭരണ പക്ഷം രംഗത്ത് എത്തിയതോടെയാണ് സ്പീക്കര്‍ സബമിഷന് അനുമതി നിഷേധിച്ചത്.

വിദേശ കാര്യമന്ത്രി പറഞ്ഞ പ്രോട്ടോകോൾ ലംഘനം അടക്കം ആണ് ഉന്നയിക്കുന്നതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. കേരള സർക്കാരിന്‍റെ  പ്രാഥമിക പരിഗണയിൽ പെടാത്ത കാര്യം എന്ന് നിയമ മന്ത്രി വീണ്ടും വിശദീകരിച്ചു. കോൺസുലേറ്റ് കേന്ദ്ര സർക്കാർ പരിധിയിലാണേ്. . അതിനാല്‍ സബ്മിഷന്‍ ചട്ട വിരുദ്ധമാമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടക്കാൻ പാടില്ലാത്തത് നടന്നു എന്ന് വിദേശ കാര്യമന്ത്രി പറഞ്ഞുവെന്ന്  വിഡി സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രോട്ടോകോൾ ലംഘിച്ചു എന്ന് വരെ ആരോപണം ഉയരുന്നുണ്ട്. സിബിഐ അന്വേഷണം വേണം. കോൺസുലേറ്റ് എന്ന വാക്ക് പറയാൻ പാടില്ല എന്നില്ലെന്നും സതീശന്‍ പറഞ്ഞു.

സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണ്. മടിയിൽ കനമില്ലാത്തത് കൊണ്ട് വഴിയിൽ പേടിയില്ല എന്ന് ബോർഡ് എഴുതി വെക്കാതെ മുഖ്യമന്ത്രി മറുപടി പറയണം .കേന്ദ്രത്തെ കുറിച്ചല്ല നോട്ടിസെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. നോട്ടിസിൽ സാങ്കേതിക പ്രശ്‍നം ഉണ്ടെന്നു വ്യക്തമാക്കിയ സ്പീക്കർ സബ്മിഷന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം