കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി; കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയത് 2 ബോംബുകൾ

Published : Jun 22, 2024, 02:46 PM ISTUpdated : Jun 22, 2024, 03:56 PM IST
കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി; കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയത് 2 ബോംബുകൾ

Synopsis

കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ചാക്കിൽ പൊതിഞ്ഞ നിലയിലുണ്ടായിരുന്ന  ബോംബുകൾ പൊലീസ് പരിശോധനയിലാണ് കണ്ടെത്തിയത്

കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് രണ്ട് ബോംബ് കണ്ടെത്തിയത്. പൊലീസ് പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത്. എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെയാണ് കണ്ണൂരിൽ പൊലീസ് വ്യാപക പരിശോധന നടത്തിയത്. ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകൾ കണ്ടെടുത്തിയത്. ബോംബ് സ്ക്വാഡെത്തി സ്റ്റീൽ ബോംബുകൾ നിർവീര്യമാക്കി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് തേങ്ങ പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ ബോംബ് പൊട്ടി വൃദ്ധൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കണ്ണൂരിൽ പൊലീസ് വ്യാപക പരിശോധന തുടങ്ങിയത്. ജില്ലയിൽ ആൾപാർപ്പില്ലാത്ത വീടുകളുടെ വിവരങ്ങളെടുത്ത് പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ചായിരുന്നു പരിശോധന. തലശ്ശേരി, കൂത്തുപറമ്പ്, ന്യൂ മാഹി, പാനൂർ, കോളവല്ലൂർ മേഖലകളിലാണ് കൂടുതൽ പരിശോധന.

പാനൂർ സ്ഫോടനത്തിന് പിന്നാലെ ബോംബ് നിർമാണവും സൂക്ഷിക്കലും നടക്കുന്നുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടന്നിരുന്നു. എരഞ്ഞോളി പ്രദേശത്തെ ക്രിമിനൽ ക്വാട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നുണ്ട്. പത്ത് സ്ക്വാഡുകളായി തിരിഞ്ഞ് ആളൊഴിഞ്ഞ വീടുകളും പറമ്പുകളും കേന്ദ്രീകരിച്ച് റെയ്ഡ് തുടരുന്നതിനിടെയാണ് കൂത്തുപറമ്പിൽ ബോംബ്  കണ്ടെടുത്തത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഉത്തരവുകളെ ധിക്കരിച്ചെന്ന് വനംവകുപ്പ്; കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ
'വീഴ്ചകൾ മറക്കാൻ നടത്തിയ പ്രസ്താവന, തെളിവുണ്ടെങ്കില്‍ പുറത്തുവിടണം'; മന്ത്രി വീണയ്ക്കെതിരെ ആംബുലന്‍സ് ഉടമകള്‍, പ്രതിഷേധം അറിയിക്കും