ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി രാജീവരുടെ അറസ്റ്റിൽ പ്രതികരിച്ച് സണ്ണി ജോസഫ്; 'നടന്നത് തന്ത്രിയും മന്ത്രിയും ചേർന്നുള്ള കൂട്ടുകച്ചവടം'

Published : Jan 09, 2026, 05:42 PM IST
sunny joseph

Synopsis

തന്ത്രിയും മന്ത്രിയും ചേർന്നുള്ള കൂട്ടുകച്ചവടമാണ് ശബരിമലയിൽ നടന്നതെന്നും എസ് ഐ ടി അന്വേഷണത്തിൽ പൂർണതൃപ്തിയില്ലെന്നും ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തന്ത്രിയും മന്ത്രിയും ചേർന്നുള്ള കൂട്ടുകച്ചവടമാണ് ശബരിമലയിൽ നടന്നതെന്നും എസ് ഐ ടി അന്വേഷണത്തിൽ പൂർണതൃപ്തിയില്ലെന്നും ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയതും സംരക്ഷിച്ചതും ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. രാഷ്ട്രീയ നേതൃത്വത്തിനും ഉത്തരവാദിത്വം ഉണ്ട്. തന്ത്രിയേക്കാള്‍ മുകളിലാണ് ദേവസ്വം ബോര്‍ഡ്. തന്ത്രിയെ മന്ത്രിയായിരുന്നു നിയന്ത്രിക്കേണ്ടിയിരുന്നത്. ഒരു ശരി ചെയ്ത് ജനങ്ങളുടെ അംഗീകാരം നേടിയെടുക്കാൻ സമയം വേണ്ടിവരും. കളവ് പ്രചരണം നടത്തി ജനങ്ങളിലേക്ക് എത്തിക്കാൻ എളുപ്പമാണ്. അടൂർ പ്രകാശിന്റെ പേര് എത്ര നാൾ ആയി കേൾക്കുന്നു? തന്നെ ചോദ്യം ചെയ്തോളുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തുള്ള ഒരു നേതാവിനെ ചോദ്യം ചെയ്യുന്നത് വ്യത്യസ്തമാണ്.

അടൂർ പ്രകാശിനെതിരെ എന്തെങ്കിലും ഉണ്ടെങ്കിൽ ചോദ്യം ചെയ്യില്ലെയെന്നും സണ്ണി ജോസഫ് പറഞ്ഞു. തന്ത്രി ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തത് അന്വേഷണത്തിലെ പുരോഗതിയാണ്. എന്നാൽ കേസിൽ മന്ത്രിയെ ചോദ്യം ചെയ്തത് എവിടെ വരെയായി? മന്ത്രിയുടെ അഭിമുഖം ആണോ നടത്തിയത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിൽ പുരോഗതി അറിയാൻ താല്പര്യമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിലെ പലരെയും സംരക്ഷിക്കുന്ന നിലപാട് ആണ് എടുക്കുന്നത്. അറസ്റ്റ്‌ ചെയ്ത പത്മകുമാറിനെ സിപിഎം സംരക്ഷിക്കുകയാണ്. നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാൻ നടപടി ഉണ്ടാകണം. മുഖ്യമന്ത്രിയുടെ 110 സീറ്റ്‌ അവകാശ വാദത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. യു ഡി എഫിന് 110 സീറ്റ്‌ എന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും ഏതെങ്കിലും ഏജൻസിയുടെ കണക്കല്ലെന്നും യു ഡി എഫിന് വ്യക്തമായ മേധാവിത്വമുണ്ടെന്ന് പറഞ്ഞതും മാധ്യമങ്ങളാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനാകുമെന്ന് വിചാരിച്ച് ചെയുന്നതാണോ'; പ്രതികരിച്ച് രാഹുൽ ഈശ്വർ
ചൂരൽമല ദുരന്തം: സുപ്രധാന പ്രഖ്യാപനവുമായി കോൺഗ്രസ്; ദുരിതബാധിതർക്ക് നൂറ് വീട് പണിയാനുള്ള സ്ഥലം രജിസ്ട്രേഷൻ ഈ മാസം 13ന്