ഇടുക്കിയിലും പന്നിപ്പനി, സ്ഥിരീകരിച്ചത് തൊടുപുഴയിലെ കരിമണ്ണൂരിലെ ഫാമിൽ; രോഗബാധിതരായ പന്നികളെ കൊന്നൊടുക്കും

Published : Nov 10, 2022, 06:44 PM ISTUpdated : Nov 10, 2022, 08:05 PM IST
ഇടുക്കിയിലും പന്നിപ്പനി, സ്ഥിരീകരിച്ചത് തൊടുപുഴയിലെ കരിമണ്ണൂരിലെ ഫാമിൽ; രോഗബാധിതരായ പന്നികളെ കൊന്നൊടുക്കും

Synopsis

പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധിത മേഖലയിൽ കശാപ്പും വിൽപ്പനയും നിരോധിച്ചു.

ഇടുക്കി: ഇടുക്കിയിയിലും ആഫ്രിക്കൻ പന്നിപ്പനി. തൊടുപുഴ കരിമണ്ണൂരിലെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധിത മേഖലയിൽ കശാപ്പും വിൽപ്പനയും നിരോധിച്ചു. രോഗം ബാധിച്ച പന്നികളെ ദയാവധത്തിന് വിധേയമാക്കും. രോഗം സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെയാണ് നാളെ കൊന്നൊടുക്കുക. കരിമണ്ണൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ്, ആലക്കോട് പഞ്ചായത്തിലെ ഒന്നാം വാർഡ്, ഇടവെട്ടി പഞ്ചായത്തിലെ ആറാം വാർഡ് എന്നിവിടങ്ങളിലെ പന്നികളെയാണ് കൊന്നൊടുക്കുന്നത്. ആകെ 276 പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനായി മൃഗസംരക്ഷണ വകുപ്പ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.പന്നികളെ കൊന്നൊടുക്കുന്നത് മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

നേരത്തെ കോട്ടയം ജില്ലയിലെ മീനച്ചിൽ പഞ്ചായത്തിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് പന്നിയിറച്ചി വിൽപ്പന നിരോധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇനി ഞാനൊരു വാക്ക് പറയട്ടെ 'ബ്ലുപ്രിന്റ്'..! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ട്രോളുമായി ശിവന്‍കുട്ടി
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി