അറസ്റ്റിലായ മഞ്ചേരി സ്വദേശി എത്തിയത് എന്തിന്? ഫ്രഷ് കട്ട് തീവെപ്പിൽ അട്ടിമറി ആരോപണവുമായി സമരസമിതി

Published : Oct 25, 2025, 06:04 PM IST
Fresh cut clash

Synopsis

താമരശ്ശേരി ഫ്രഷ് കട്ട്‌ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിലെ സംഘര്‍ഷത്തിൽ അട്ടിമറി ആരോപണവുമായി സമര സമിതി. കേസിൽ അറസ്റ്റിലായ മഞ്ചേരി സ്വദേശി സൈഫുള്ളയെ അറിയില്ലെന്നും ഇയാൾ എന്തിനാണ് എത്തിയതെന്ന് അന്വേഷിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട്‌ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തിലെ ആക്രമണത്തിലും തീവെപ്പിലും അട്ടിമറി ആരോപണവുമായി സമര സമിതി. കേസിൽ അറസ്റ്റിലായ മഞ്ചേരി സ്വദേശി സൈഫുള്ളയെ അറിയില്ലെന്നും ഇയാൾ എന്തിനാണ് എത്തിയതെന്ന് അന്വേഷിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. പ്രദേശം സന്ദർശിച്ച യുഡിഎഫ് പ്രതിനിധി സംഘം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ജനകീയ സമരത്തെ തുടർന്നും പിന്തുണക്കുമെന്നും യുഡിഎഫ് സംഘം വ്യക്തമാക്കി. സമരവുമായി ബന്ധപ്പെട്ട് വാവാട് സ്വദേശി ഷഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവുടെ എണ്ണം ആറായി.

മഞ്ചേരി പുൽപറ്റ സ്വദേശി സൈഫുള്ളയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രതിഷേധ സമരം നടന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ഇയാൾ, പൊലീസിനെ അക്രമിച്ചെന്നാണ് കേസ്. പ്രദേശ വാസികളാണ് സമരം നടത്തിയതെന്നും സൈഫുള്ളയെ അറിയില്ലെന്നുമാണ് സമര സമിതി ചെയര്‍മാൻ ബാബു കുടുക്കിൽ വ്യക്തമാക്കുന്നത്. പ്രദേശം സന്ദർശിച്ച യുഡിഎഫ് പ്രതിനിധി സംഘം സമരത്തെ തുടർന്നും പിന്തുണക്കുമെന്ന് വ്യക്തമാക്കി. പൊലീസും ഫ്രഷ് കട്ട് ഉടമകളും സിപിഎമ്മും ചേർന്ന് സമരത്തെ അട്ടിമറിച്ചെന്നും അതാണ് ആക്രമണത്തിന് കാരണമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍കുമാറും മുസ്ലിം ലീഗ് നേതാവ് എംഎ റസാഖ് മാസ്റ്ററും പറഞ്ഞു. സംഭവത്തിൽ ജില്ലാ കളക്ടർ വിളിച്ച സർവ കക്ഷി യോഗം ബുധനാഴ്ച ചേരും. അതിന് മുമ്പ് ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും റിപ്പോർട്ട് നൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട കശ്മീരി കാമുകനെ തേടി യുവതി കൊച്ചിയിലെത്തി, മാതാപിതാക്കളെ ഉപേക്ഷിച്ച് താമസിച്ചു, ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു
പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി