
കോഴിക്കോട്: കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതികളെ കോര്‍പറേഷനില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോര്‍പറേഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി.
കേസില്‍ ആകെ ഏഴ് പ്രതികളാണ് ഉള്ളത് . ഇതില്‍ ആറ് പേരെയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. രണ്ട് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി. കെട്ടിട ഉടമക്ക് കഴിഞ്ഞ ദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്തത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാമെന്ന് പ്രതീക്ഷയിലാണ് പൊലീസ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ്. ഈ ആവശ്യമുന്നയിച്ച് കോര്‍പറേഷന്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാര്‍ച്ച്നടത്തി.
കോര്‍പറേഷന്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അനിശ്ചിതകാല സമരം തുടങ്ങി. ജീവനക്കാര്‍ക്കെതിരെ മാത്രം അടച്ചടക്ക നടപടി എടുത്തതിലാണ് പ്രതിഷേധം. അന്വേഷണത്തിന്‍റെ ഭാഗമായി ജീവനക്കാരുടെ മൊഴി എടുക്കുന്നത് ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam