സിപിഎമ്മിന് തലവേദന തീരുന്നില്ല, 'എംവി ഗോവിന്ദനെ കൂടുതൽ മോശമക്കാൻ നീക്കം', കണ്ണൂരിലെ തോൽവി ചർച്ചകൾക്ക് പിന്നിൽ ജയരാജന്റെ ഗൂഢാലോചനയെന്ന് ടികെ ഗോവിന്ദൻ

Published : Jul 06, 2026, 08:53 AM IST
tk govindan

Synopsis

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിന് പിന്നിൽ എം വി ജയരാജന് ഗൂഢോദ്ദേശമുണ്ടെന്ന് ടി കെ ഗോവിന്ദൻ എം എൽ എ. എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനാണ് ഈ നീക്കത്തിലൂടെ ജയരാജൻ ശ്രമിക്കുന്നതെന്നും, താൻ ഇനി സിപിഎമ്മിലേക്ക് തിരിച്ചുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കണ്ണൂര്‍: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി ജയരാജന് ഗൂഡോദ്ദേശമുണ്ടെന്ന് ടി കെ ഗോവിന്ദൻ എം എൽ എ. എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനാണ് ഈ നീക്കത്തിലൂടെ ജയരാജൻ ശ്രമിക്കുന്നത്. ഗോവിന്ദനെ കൂടുതൽ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം. ഇതിനു പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ട്. അതാണ്‌ അനവസരത്തിൽ ഇത്തരം പരാമർശങ്ങൾ ഇപ്പോൾ ഉണ്ടായത് എന്നും അദ്ദേഹം ഏഷ്യാനെറ്റ്‌ ന്യൂസിനോട് വെളിപ്പെടുത്തി.

ഇനി സി പി എമ്മിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. ഒരു പാർട്ടിയിലേക്കും ഇനിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം ചവിട്ടി പുറത്താക്കിയപ്പോൾ രണ്ടും കൈയും നീട്ടി സ്വീകരിച്ചവരാണ് ജനങ്ങൾ. ആ ജനങ്ങളെ തള്ളിക്കളയില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്വതന്ത്ര എം എൽ എ ആയി ജനങ്ങളെ സേവിക്കുമെന്നും ഉറപ്പിച്ചു പറഞ്ഞു. തെറ്റ് പറ്റിയത് പാർട്ടിക്കാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും ടി കെ ഗോവിന്ദൻ എംഎൽഎ വ്യക്തമാക്കി.

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം വി ജയരാജന് ഗൂഡോദ്ദേശമുണ്ടെന്നും, എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനാണ് ശ്രമമെന്നും, ഗോവിന്ദനെ കൂടുതൽ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം എന്നും അദ്ദേഹം ആവർത്തിച്ചു. ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ട് എന്നും, അതാണ്‌ അനവസരത്തിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടായത് എന്നും, ഇനി സി പി എമ്മിലേക്ക് തിരിച്ചു പോക്കില്ല എന്നും, ഒരു പാർട്ടിയിലേക്കും ഇനിയില്ല എന്നും, തെറ്റ് പറ്റിയത് പാർട്ടിക്കാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും ടി കെ ഗോവിന്ദൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പ്രിയദർശിനി' നഷ്ടം നികത്താൻ വിദ്യാർഥികളുടെ സൗജന്യത്തിൽ കണ്ണുവച്ച് വയനാട്ടിലെ സ്വകാര്യ ബസുടമകൾ, കൺസെഷൻ 3 രൂപ വർധിപ്പിക്കും, പ്രതിഷേധമെന്ന് എസ്എഫ്ഐ
വിഴിഞ്ഞം സ്വർണ പണയ കേസ് : രണ്ടാമത്തെ യുവതിയും മരിച്ചു