
പാലക്കാട്: അട്ടപ്പാടിയിൽ മഴക്കെടുതിയിൽ ഗുരുതരപരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് ചികിത്സ നൽകാൻ വൈകി. അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച ഫൈസലിനെയാണ് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ 3 മണിക്കൂർ വൈകിയത്. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ഇല്ലാത്തതിനാലാണ് രോഗിയെ മറ്റൊരു ഹോസ്പിറ്റലിൽ എത്തിക്കാൻ മണിക്കൂറുകൾ താമസം നേരിട്ടത്.
ഒടുവിൽ ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് എത്തിച്ചാണ് ഫൈസലിനെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്. കോട്ടത്തറയിലെ വെന്റിലേറ്റർ സൗകര്യമുള്ള 2 ആംബുലൻസുകളും മാസങ്ങളായി ഓടുന്നില്ല. ഇന്ന് ഉച്ചക്ക് കനത്ത മഴയെ തുടർന്ന് ഗൂളിക്കടവിൽ വെച്ച് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണാണ് 25കാരനായ ഫൈസലിന് പരിക്കേറ്റത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam