കൂട്ടുകാര്‍ക്കൊപ്പം നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാനിറങ്ങി; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

Published : Jul 12, 2025, 03:30 PM IST
drowned

Synopsis

ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് - വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളാണ് ഇരുവരും. ഇന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. 

ആനാട് ഗ്രാമപഞ്ചായത്തിന്‍റെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനം നടത്തുക. രാവിലെ പരിശീലനം നൽകിയ ശേഷം ഗേറ്റ് പൂട്ടി. എന്നാൽ ഏഴ് കുട്ടികള്‍ മതിൽചാടിക്കടന്നാണ് നീന്തൽകുളത്തിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. കുട്ടികള്‍ക്ക് നീന്തൽ അറിയില്ലാതായിരുന്നു. കുളത്തിലെ ആഴമുള്ള ഭാഗത്തേയ്ക്ക് പോയ കുട്ടികളാണ് മുങ്ങിത്താണത്. ഒപ്പമുണ്ടായിരുന്നവർ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രണ്ട് കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 നീന്തൽ കുളത്തിന്‍റെ നടത്തിപ്പ് ആനാട് ഗ്രാമപഞ്ചായത്ത് ഒരു ക്ലബിനെയാണ് ഏല്‍പിച്ചിരിക്കുന്നത്. നീന്തൽകുളത്തിൽ ആളുകള്‍ അനധികൃതമായ പ്രവേശിക്കുന്നത് നിരീക്ഷിക്കാൻ പഞ്ചായത്ത് സിസിടിവി സ്ഥാപിച്ചിരുന്നു. കുട്ടികള്‍ നീന്തുന്നത് ശ്രദ്ധയിൽപ്പെട്ട് ക്ലബ് ഭാരാവാഹികള്‍ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അപകടം നടന്നിരുന്നു. കുട്ടികൾ മതിൽ ചാടിയാണ് നീന്തൽ കുളത്തിലെത്തിയതെന്ന് ​​ജില്ലാ പഞ്ചായത്ത് മുൻ അം​ഗം ആനാട് ജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മരിച്ച ഷിനിൽ മഞ്ച ഗവ. ഹയർസെൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ആരോമൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ഇരുവരുടെയും മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം