
തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. കേസിന് പിന്നിൽ യു പ്രതിഭയോട് വൈരാഗ്യമുള്ളവരാണെന്നും സിപിഎമ്മുകാരാരും ഇതിന് പിന്നില്ലില്ലെന്നും പ്രതിഭയെ ചില മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. പുകവലിക്കുന്നത് തെറ്റല്ലെന്ന നേരത്തെ നടത്തിയ പ്രസ്താവനയെയും സജി ചെറിയാൻ ന്യായീകരിച്ചു.
താൻ തെറ്റായ സന്ദേശം നൽകിയിട്ടില്ലെന്നും തന്‍റെ പ്രസ്താവനയും മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും സജി ചെറിയാൻ പറഞ്ഞു. യു പ്രതിഭയുടെ മകന്‍റെ കയ്യിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ല. ഒപ്പമുള്ളവരുടെ പേരുകള്‍ മാധ്യമങ്ങള്‍ നൽകിയില്ല. നടന്നത് പ്രതിഭയെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണ്. തന്‍റെ പാര്‍ട്ടിയിലെ ഒരു എംഎൽഎയെ വേട്ടയാടിയാൽ കാഴ്ചക്കാരനാകില്ല. വലിയ തോതിൽ കഞ്ചാവ് പിടിച്ചിട്ടില്ല. യു പ്രതിഭയുടെ മകൻ കഞ്ചാവ് വലിച്ചു എന്നതിന് തെളിവില്ല. ഉപേദശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുത്തു. അത് ശരിയല്ല എന്നാണ് പറഞ്ഞതെന്നും സജി ചെറിയാൻ ന്യായീകരിച്ചു.
പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസ്; പ്രതിഭയെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam