'തന്നെ ആരും ശാസിച്ചിട്ടില്ല, പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ചിട്ടില്ല'; നടപടി തള്ളി ഉമർ ഫൈസി മുക്കം, പ്രസംഗം കേൾക്കാതെയാണ് വിവാദമെന്ന് വിശദീകരണം

Published : Jan 26, 2026, 01:28 PM IST
Samastha leaders Jifri Muthukkoya Thangal and MT Abdulla Musliyar addressing the media regarding disciplinary action against Umar Faizi Mukkam

Synopsis

സമസ്ത നേതൃത്വം ശാസിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് മുശാവറ അംഗം ഉമർ ഫൈസി മുക്കം. തന്നെ ആരും ശാസിക്കുകയോ വിശദീകരണം തേടുകയോ ചെയ്തിട്ടില്ലെന്നും തന്റെ പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.  

കോഴിക്കോട്: പാണക്കാട് തങ്ങൾ കുടുംബത്തിനെതിരായ പരാമർശത്തിൽ തന്നെ സമസ്ത നേതാക്കൾ ശാസിച്ചുവെന്ന വാർത്തകൾ തള്ളി മുശാവറ അംഗം ഉമർ ഫൈസി മുക്കം. തന്നെ ആരും ശാസിച്ചിട്ടില്ലെന്നും വിഷയത്തിൽ സമസ്ത നേതൃത്വം വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാണക്കാട് കുടുംബത്തെയോ ബാഫഖി തങ്ങളെയോ അധിക്ഷേപിച്ചു എന്നത് വാസ്തവവിരുദ്ധമാണെന്നും തന്റെ പ്രസംഗം മുഴുവൻ കേൾക്കാത്തവരാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

വിവാദ പരാമർശങ്ങളിൽ സമസ്ത നേതൃത്വം ശാസന നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഉമർ ഫൈസി മുക്കത്തിന്റെ പ്രതികരണം. ബാഫഖി തങ്ങളെയും പാണക്കാട് കുടുംബത്തെയും താൻ അധിക്ഷേപിച്ചിട്ടില്ല. പാരമ്പര്യത്തെക്കുറിച്ച് താൻ പറഞ്ഞത് ഒരു മതപരമായ യാഥാർത്ഥ്യം മാത്രമാണ്. ശാസന ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരു തരത്തിലുള്ള വിശദീകരണവും സമസ്ത നേതൃത്വം ചോദിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ, പാണക്കാട് തങ്ങൾമാർക്കെതിരായ പരാമർശത്തിൽ മുക്കം ഉമർ ഫൈസിയെ സമസ്തയിലെ മുതിർന്ന നേതാക്കൾ നേരിട്ട് ശാസിച്ചതായാണ് റിപ്പോര്‍ട്ടുകൾ പുറത്തുവന്നത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എംടി അബ്ദുള്ള മുസ്‌ലിയാർ, ട്രഷറർ കൊയ്യോട് ഉമ്മർ മുസ്‌ലിയാർ എന്നിവർ ഉമർ ഫൈസിയുടെ പ്രയോഗങ്ങൾ അപമര്യാദയാണെന്ന് വിലയിരുത്തി. മോശം പദപ്രയോഗങ്ങൾ പരിഹരിക്കണമെന്നും മേലിൽ ഇത്തരം വാക്കുകൾ ഉണ്ടാവരുതെന്നും നേതാക്കൾ താക്കീത് നൽകിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. പാണക്കാട് തങ്ങൾമാർക്കുണ്ടായ പ്രയാസത്തിൽ സമസ്ത ഔദ്യോഗികമായി ദുഃഖം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം സംഘടിപ്പിച്ച യോഗത്തിലായിരുന്നു ഉമർ ഫൈസിയുടെ വിവാദ പരാമർശങ്ങൾ. "പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കേണ്ട. ബാഫഖി തങ്ങൾ മുതൽ ഹൈദരലി തങ്ങൾ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ല. വഴിപിഴച്ചു പോയവരെ പരിഗണിക്കാൻ കഴിയില്ല" എന്നായിരുന്നു ഉമർ ഫൈസി പറഞ്ഞത്. സമസ്ത വിലക്കിയവരുമായുള്ള പാണക്കാട് തങ്ങൾമാരുടെ കൂട്ടുകെട്ടിനെതിരെയും അദ്ദേഹം സംസാരിച്ചിരുന്നു. ഇത് മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിലും സമസ്തയ്ക്കുള്ളിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒപ്പം കൊണ്ടുവരാനുള്ള സിപിഎം നീക്കത്തിനിടെ രാഹുൽ ഗാന്ധിയെ കാണാൻ തരൂര്‍; പ്രശ്നപരിഹാര പ്രതീക്ഷയിൽ കോൺ​ഗ്രസ് നേതാക്കൾ
'25 വർഷം ഒപ്പം നിന്ന ജനങ്ങൾ ഇനിയും കൂടെയുണ്ടാകും, മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്നത് കിംവദന്തി'; മത്സരിക്കാൻ ആഗ്രഹം തുറന്നു പറഞ്ഞ് കോവൂർ കുഞ്ഞുമോൻ