സ്കൂളിലെ ഹിജാബ് വിവാദം: 'ചെറിയ കാര്യങ്ങൾ വലുതാക്കരുത്, ന്യൂനപക്ഷങ്ങൾ ഒന്നിച്ചു മുന്നോട്ട് പോകണം'; മന്ത്രി വി. അബ്ദുറഹ്മാൻ

Published : Oct 16, 2025, 01:50 PM IST
HIJAB

Synopsis

പള്ളുരുത്തിയിലെ സ്‌കൂളിൽ കുട്ടി ഹിജാബ് ധരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ പ്രതികരണം. ചെറിയ കാര്യങ്ങൾ പർവതീകരിച്ച് പ്രശ്‌നമാക്കാതെ ന്യൂനപക്ഷ വിഭാഗങ്ങൾ ഒന്നിച്ചു മുന്നോട്ട് പോകണം. 

കൊച്ചി: പള്ളുരുത്തിയിലെ സ്‌കൂളിൽ കുട്ടി ഹിജാബ് ധരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഒരു ചെറിയ വിഷയമായി കാണണമെന്നും, ചെറിയ കാര്യങ്ങൾ പർവതീകരിച്ച് പ്രശ്‌നമാക്കാതെ ന്യൂനപക്ഷ വിഭാഗങ്ങൾ ഒന്നിച്ചു മുന്നോട്ട് പോകണമെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹ്മാൻ. 'ഇത് ഒരു സ്‌കൂളിലെ ചെറിയ കാര്യമായി മാത്രം കണ്ടാൽ മതി. ചെറിയ ചെറിയ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് വലിയ പ്രശ്‌നങ്ങളാക്കി മാറ്റാതിരിക്കാൻ ന്യൂനപക്ഷ വിഭാഗങ്ങൾ ശ്രദ്ധിക്കണം. നമ്മൾ പഠിക്കുന്ന കാലത്ത് അധ്യാപകർ നമ്മളെ അടിക്കുമായിരുന്നു, അതൊന്നും നമ്മൾ പുറത്ത് പറഞ്ഞിരുന്നില്ല. തുടച്ചു കളഞ്ഞാൽ തീരുന്ന പ്രശ്‌നമേ ഉള്ളൂ. ചെറിയ പ്രശ്‌നങ്ങൾ വലുതാക്കാതിരിക്കുന്നതാണ് എല്ലാ കാര്യത്തിലും അഭികാമ്യം. പ്രശ്‌നങ്ങൾ പറഞ്ഞു തീർന്നു എന്നാണ് വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞത്."

മുനമ്പം തീരശോഷണം

അതേസമയം, തീരശോഷണം രൂക്ഷമായ മുനമ്പം മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ച മന്ത്രി, ഹൈക്കോടതി വിധിയുടെ അന്തസത്ത പൂർണ്ണമായി പഠിച്ച ശേഷം തുടർ തീരുമാനങ്ങൾ എടുക്കുമെന്ന് അറിയിച്ചു. "പ്രദേശത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന സർക്കാർ നിലപാടിൽ യാതൊരു മാറ്റവുമില്ല," എന്നും മന്ത്രി വി. അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു. തീരവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി
തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം