ഇഡിയ്ക്ക് എതിരായ അന്വേഷണത്തിന് സ്റ്റേ; സര്‍ക്കാരിനേറ്റത് കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ്

Published : Aug 11, 2021, 05:55 PM ISTUpdated : Aug 11, 2021, 06:19 PM IST
ഇഡിയ്ക്ക് എതിരായ അന്വേഷണത്തിന് സ്റ്റേ; സര്‍ക്കാരിനേറ്റത് കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ്

Synopsis

തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് അന്വേഷണം നിലച്ചു. അതിന് പിന്നില്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്നും സത്യം പുറത്ത് വരട്ടെയെന്നും സതീശന്‍ പറഞ്ഞു. 

തിരുവനന്തപുരം: ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്തത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്‍റേത് നിയമവിരുദ്ധമായ നടപടിയായിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനാണ് തിരിച്ചടിയേറ്റത്. തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് അന്വേഷണം നിലച്ചു. അതിന് പിന്നില്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്നും സത്യം പുറത്ത് വരട്ടെയെന്നും സതീശന്‍ പറഞ്ഞു. 

സമാന്തര അന്വേഷണം സ്വർണ്ണക്കടത്ത് അന്വേഷണത്തെ താളം തെറ്റിക്കുമെന്നും  പ്രതികൾക്ക് സഹായകമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം ഹൈക്കോടതി തടഞ്ഞത്. സ്വർണ്ണക്കടത്തിൽ പ്രതിരോധത്തിലായ സർക്കാർ തെരഞ്ഞെടുപ്പിന് മുൻപായിരുന്നു കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. 

എന്നാൽ  കമ്മീഷൻ അന്വേഷണം നിയമപരമായി നിലനിൽക്കില്ലെന്നും മുഖ്യമന്ത്രി അധികാരം ദുരൂപയോഗം ചെയ്താണ് സമാന്തര അന്വേഷണം പ്ര്യഖ്യാപിച്ചതെന്നും ചൂണ്ടികാട്ടി ഇഡി ജോ. ഡയറക്ടർ പി രാധാകൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇഡി ഹർജി ഫയലിൽ സ്വീകരിച്ച കോടതി ജുഡീഷ്യൽ കമ്മീഷൻ  അന്വേഷണം ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live:പാർട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്‍റെ കാരണങ്ങൾ കണ്ടെത്താൻ എൽഡിഎഫ്
തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച് കനത്ത പരാജയം; കാരണം കണ്ടെത്താൻ എൽഡിഎഫ്, നേതൃയോഗം ചൊവ്വാഴ്ച