കൊടകര കേസ്: '2021ൽ ഇഡിക്ക് കത്ത് നൽകിയെങ്കിൽ 3 വർഷം കേരള പൊലീസ് ഉറങ്ങുകയായിരുന്നോ'; പരിഹാസവുമായി വിമുരളീധരന്‍

Published : Nov 02, 2024, 05:06 PM ISTUpdated : Nov 02, 2024, 05:22 PM IST
കൊടകര കേസ്: '2021ൽ ഇഡിക്ക് കത്ത് നൽകിയെങ്കിൽ 3 വർഷം കേരള പൊലീസ് ഉറങ്ങുകയായിരുന്നോ'; പരിഹാസവുമായി വിമുരളീധരന്‍

Synopsis

ഉപതെരഞ്ഞെടുപ്പിലെ പരാജയ ഭീതി കാരണം സിപിഎം, ബിജെപിക്ക് എതിരെ പുതിയ കഥകൾ സൃഷ്ടിക്കുന്നു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ പരാജയ ഭീതി കാരണം സിപിഎം, ബിജെപിക്ക് എതിരെ പുതിയ കഥകൾ സൃഷ്ടിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി വി .മുരളീധരൻ പറഞ്ഞു. കൊടകര കേസിൽ 2021ൽ ഇഡിക്ക് കത്ത് നൽകിയെങ്കിൽ പിന്നീട് മൂന്ന് വർഷം കേരള പൊലീസ് ഉറങ്ങുകയായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ബിജെപി ഓഫീസിൽ ചായ വാങ്ങാൻ നിർത്തിയയാളെ കോടികൾ എൽപ്പിക്കുമോയെന്ന് മുരളീധരൻ പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാല തമാശകൾ സിപിഎം അവസാനിപ്പിക്കണം. കേരള പൊലീസോ കേന്ദ്ര ഏജൻസിയോ അന്വേഷിച്ചാലും ഭാരതീയ ജനതാ പാർട്ടിക്ക് ആശങ്ക ഇല്ല. ഒരു അന്വേഷണവും ബിജെപി തടഞ്ഞിട്ടില്ല.

മുഹമ്മദ് റിയാസിന്‍റെ  വിമർശനങ്ങൾക്ക് മറുപടി ഇല്ല. മുഖ്യമന്ത്രി സ്വപ്നത്തിന് വേണ്ടി ചേലക്കരയിലെ മുതിർന്ന നേതാവിനെ ദില്ലിക്ക് നാട് കടത്തിയത് തിരിച്ചടി ആകുമോ എന്ന വിഭ്രാന്തിയാണ് റിയാസിന്. കെ. രാധാകൃഷ്ണനെ ചേലക്കരയിൽ കാണാൻ ഇല്ലെന്നും വി. മുരളീധരൻ പറഞ്ഞു. അജിത് പവാറിന്‍റെ  100 കോടി കഥക്ക് ശേഷം പുതിയ കഥ മെനയുകയാണ് സിപിഎം. പി.പി. ദിവ്യക്ക് എതിരായ നടപടി അടക്കമുള്ള ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യം. ജനത്തെ ഇതുകൊണ്ടെന്നും വിഡ്ഢികളാക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി