
തിരുവനന്തപുരം: നവകേരള സദസ്സിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഓഫീസിൽ ഇല്ല. സർക്കാരിന്‍റെ ഒരു കാര്യവും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.നവകേരള സദസ്സില്‍ മന്ത്രിമാരുടെ റോൾ എന്താണ് ?.ചിലർ പ്രഭാത ഭക്ഷണം കഴിക്കുന്നു.ചിലർ സ്റ്റേജിൽ ഇരിക്കുന്നു..ഇവർ എന്തിനാണ് പോയതെന്ന് അദ്ദേഹം ചോദിച്ചു. .മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ പ്രചരണമാണ്.സർക്കാരിന്‍റെ കാര്യങ്ങൾ അല്ല പറയുന്നത്.മുമ്പ് മന്ത്രിമാർക്ക് താലൂക്ക് തല അദാലത്തിൽ കിട്ടിയ പരാതികൾ കെട്ടി കിടക്കുകയാണേ്.അത് പരിഹരിക്കാതെയാണ് പുതിയ പരാതി സ്വീകരിക്കാൻ പോകുന്നത്.ഒരു പരാതിയെങ്കിലും മുഖ്യമന്ത്രി പരിഹരിച്ചോയെന്ന് അദ്ദേഹം ചോദിച്ചു.
തന്നോട് ഭാഷ നന്നാക്കാൻ പറയുന്ന മുഖ്യമന്ത്രി ആദ്യം സ്വന്തം ഭാഷ നന്നാക്കണം.മുഖ്യമന്ത്രിയും കൂട്ടരും എത്ര കരിങ്കൊടി കാണിച്ചിട്ടുണ്ട്.ഇനിയും മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഭാഷക്ക് അതെ നാണയത്തിൽ തിരിച്ച് മറുപടി കൊടുക്കും..യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രി നടത്തിയത് കലാപ ആഹ്വാനമാണ്.ഒരു നിമിഷം പോലും കസേരയിൽ ഇരിക്കാൻ അർഹനല്ല.മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam