കുഴിയുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി സമ്മതിക്കില്ല, മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും: വിഡി സതീശൻ

Published : Aug 11, 2022, 11:33 AM ISTUpdated : Aug 11, 2022, 12:49 PM IST
 കുഴിയുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി സമ്മതിക്കില്ല, മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും: വിഡി സതീശൻ

Synopsis

ആവിഷ്കാര സ്വാതന്ത്രൃത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് 'ന്നാ താൻ  കേസ് കൊട്' സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് വിഡി സതീശന്‍.

തിരുവനന്തപുരം: റോഡിൽ കുഴിയുണ്ടെന്ന് പൊതുമരാമത്ത് മന്ത്രിയും സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും സമ്മതിക്കാതെ അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. . ആവിഷ്കാര സ്വാതന്ത്രൃത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ്ന്നാ 'ന്നാ താൻ  കേസ് കൊട്' സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണും എന്നത് മാത്രമാണ് സംഭവിക്കാൻ പോകുന്നതെന്നും വിഡി സതീശൻ പരിഹസിച്ചു. 

ബഫർസോണിലെ സർക്കാർ ഉത്തരവ് നിറയെ അവ്യക്തതയാണ്. ഉദ്ദേശ ലക്ഷ്യം ഉത്തരവിലൂടെ നിറവേറില്ല. സർക്കാരിന് ഇക്കാര്യത്തിൽ പിടിവാശിയാണ്. ബഫർ സോണിൽ 2019 ലെ ഉത്തരവ് റദ്ദാക്കണം. അതല്ലാതെ മുന്നോട്ട് പോകാനാകില്ല. റദ്ദാക്കാത്തിടത്തോളം കാലം മന്ത്രിസഭായോഗ തീരുമാനം നിലനിൽക്കും.  ഈ വിഷയത്തിൽ സർക്കാരിന്റെ തെറ്റ് സമ്മതിക്കാതെ തെറ്റ് ന്യായീകരിക്കുന്ന ഉപന്യാസമാണ് ഇറക്കിയത്. 

ഈ സർക്കാരിൻ്റെ കാലത്ത് ഓഡിനൻസുകളുടെ എണ്ണം കൂടുതലാണ്. ലോകായുക്ത ഓർഡിനൻസിൽ സിപിഐക്കുള്ള എതിർപ്പ് നിയമസഭയിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിഫ്ബി കേസ് ഇഡിയുടെ അധികാര പരിധിയിൽ വരില്ല. 

റോഡിലെ കുഴിയെ കുറിച്ച് പ്രതിപക്ഷം മിണ്ടരുതെന്നാണ് മന്ത്രി പറയുന്നത്. കുഴിയുടെ കാര്യത്തിൽ പ്രതിപക്ഷത്തിന് രാഷ്ട്രീയമില്ല. റോഡിൽ കുഴിയുണ്ടെന്ന് പോലും മന്ത്രി സമ്മതിക്കുന്നില്ല. ആശുപത്രിയിൽ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയും സമ്മതിക്കുന്നില്ല. ആവിഷ്കാര സ്വാതന്ത്രൃത്തിന് വേണ്ടി പുരപ്പുറത്ത് കയറി വാദിക്കുന്നവരാണ് ന്നാ താൻ കേസ് കൊട് സിനിമക്കെതിരെ സൈബർ ആക്രമണം നടത്തുന്നത്. സൈബർ ആക്രമണം ഉണ്ടായാൽ സിനിമ കൂടുതൽ പേർ കാണും അത്ര തന്നെ. 

'വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ'; ‘ന്നാ താന്‍ കേസ് കൊട്' പോസ്റ്ററിനെതിരെ വിമര്‍ശനം

കൊച്ചി:  ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്ററിനെതിരെ വിമർശനം.'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് പോസ്റ്ററിൽ കുറിച്ചിരുന്ന വാചകം. ഇതിനെതിരെയാണ് ഇടത് അനുകൂലികളുടെ വിമർശനം ഉയർന്നത്. 

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്'. തിയറ്റർ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററാണ് വിമർശനത്തിന് വഴിവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്. 

Nna Thaan Case Kodu trailer : ഇത് രസിപ്പിക്കും, 'ന്നാ താൻ കേസ് കൊട്' ട്രെയിലര്‍ പുറത്ത്

"കുഴി അടച്ചിട്ട് വരാം അപ്പോഴേക്കും പടം ടെലഗ്രാമിൽ കിട്ടുമല്ലോ, അവസാനനിമിഷം കലം ഉടച്ചു കളഞ്ഞല്ലോ അണ്ണാ, ആരുടെ ബുദ്ധിയാണെങ്കിലും അവൻ നിങ്ങളുടെ ശത്രുവാണ്. ഇനി വരുന്നത് അനുഭവിച്ചോ, ഇതു വരെ എല്ലാം ഒക്കെ ആയിരുന്നു അവസാനം ഇതിന്റ ആവിശ്യം ഉണ്ടായിരുന്നോ ഇതു പോലെ ഒരു പോസ്റ്റ്. ‍ഒരു സിനിമ വിജയിക്കണമെങ്കിൽ എല്ലാവരുടെയും സപ്പോർട്ട് വേണം അത് മനസിലാക്കിയാൽ നല്ലത്, സർക്കാരിനെതിരെ ഒരു ട്രോളും സിനിമക്ക് ഒരു പ്രൊമോഷനും കൊള്ളാം, വഴിയിലെ കുഴിയിൽ വീണു പരിക്കുപറ്റിയാൽ ചാക്കോച്ചൻ ആശുപത്രി ചിലവ്‌ നൽകുമോ..", എന്നിങ്ങനെയാണ് കുഞ്ചാക്കോയുടെ പോസ്റ്റ് താഴം വരുന്ന കമന്റുകൾ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും