എംപിമാർക്ക് എതിരായ പൊലീസ് അതിക്രമം: മുഖ്യമന്ത്രിയും കോടിയേരിയും ഭൂതകാലം മറക്കരുതെന്ന് വിഡി സതീശൻ

Published : Mar 25, 2022, 11:21 AM IST
എംപിമാർക്ക് എതിരായ പൊലീസ് അതിക്രമം: മുഖ്യമന്ത്രിയും കോടിയേരിയും ഭൂതകാലം മറക്കരുതെന്ന് വിഡി സതീശൻ

Synopsis

സിൽവർ ലൈനിന്റെ അലൈൻമെന്റ് മാറ്റത്തിലൂടെ പല വമ്പന്മാർക്കും ഇളവ് കിട്ടിയെന്നും ഇതെല്ലാം ഒന്നൊന്നായി പുറത്തുവരുമെന്നും സതീശൻ പറഞ്ഞു

തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ സമരത്തിനിടെ ദില്ലിയിൽ പൊലീസ് മർദ്ദനമേറ്റ എംപിമാരെ പരിഹസിച്ച സിപിഎം നേതാക്കൾക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ഭൂതകാലം മറക്കരുതെന്ന് നിയമസഭയിലെ സംഘർഷങ്ങൾ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ തമാശക്കാരനാവുകയാണ് സജി ചെറിയാൻ. സിപിഎം തീവ്ര വലതുപക്ഷത്തേക്ക് മാറുകയാണ്. വിദ്രോഹ കൂട്ടുകെട്ടിൽ എൻ ഇ ബാലാറാമിന്റെ മക്കളും സി അച്യുതമേനോന്റെ മക്കളുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

സിൽവർ ലൈനിന്റെ അലൈൻമെന്റ് മാറ്റത്തിലൂടെ പല വമ്പന്മാർക്കും ഇളവ് കിട്ടിയെന്നും ഇതെല്ലാം ഒന്നൊന്നായി പുറത്തുവരുമെന്നും സതീശൻ പറഞ്ഞു. കെ റെയിലിൽ ബിജെപിക്കും സംസ്ഥാന സർക്കാരിനും ഇടയിൽ ഇടനിലക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കോൺഗ്രസ് വരെ വിവാദം വേണ്ടെന്നാണ് സർക്കാർ തീരുമാനം. അതിനാലാണ് സർവേ നിർത്തിയത്. ഇത് താത്കാലികമായുള്ള പിൻവാങ്ങലാണ്. പൂർണമായും പിന്മാറിയിട്ടില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

പ്രതിഷേധം ഭയന്ന് കല്ലിടൽ നിർത്തി?

പ്രതിഷേധം കടുത്തതോടെ പലയിടത്തും സിൽവർ ലൈൻ സർവെ നിർത്തിയതായാണ് ഏറ്റവും പുതിയ വിവരം. വടക്കൻ ജില്ലകളിലും ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലും കല്ലിടൽ ഇല്ല. സംസ്ഥാനത്ത് മുഴുവൻ നിർത്തിവച്ചിട്ടില്ലെന്ന് കെ റെയിൽ. ജില്ലകളിലെ സാഹചര്യം നോക്കി തീരുമാനിക്കുമെന്നുമാണ് വിശദീകരണം.

പൊലീസ് സുരക്ഷ ഉറപ്പാക്കാനാകാതെ സർവ്വേ തുടരാനാകില്ലെന്നാണ് എറണാകുളത്ത് സർവ്വേ നടത്തുന്ന സ്വകാര്യ ഏജൻസിയുടെ ഉദ്യോഗസ്ഥരുടെ നിലപാട്. വനിതാ ജീവക്കാരെ അടക്കം കയ്യേറ്റം ചെയ്യുന്ന സാഹചര്യമാണെന്ന് ഏജൻസി പരാതിപ്പെടുന്നു. ഇന്നലെ പിറവത്ത് സർവ്വേ സംഘത്തിന്‍റെ കാർ ഉപരോധിച്ചത് വലിയ പരിഭ്രാന്തിയുണ്ടാക്കിയെന്നാണ് ജീവനക്കാർ പറയുന്നത്. ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ലെന്ന് കെ റെയിലിനെ അറിയിച്ചു. ജില്ലയിൽ ഇനി 12 കിലോമീറ്റർ മാത്രമേ സർവ്വേ പൂർത്തിയാക്കാനുള്ളൂവെന്നും പ്രതിസന്ധിയില്ലെന്നും ഏജൻസി പറയുന്നു. 

എറണാകുളം ജില്ലയിൽ ചോറ്റാനിക്കര പിറവ൦ കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെ റെയിൽ കല്ലിടൽ നടക്കേണ്ടിയിരുന്നത്. ജനവാസമേഖലയിലാണ് കല്ലിടൽ തുടരേണ്ടത് എന്നതിനാൽ പ്രതിരോധിക്കാൻ ഉറച്ച് നിൽക്കുകയായിരുന്നു സമരസമിതിയും. കോൺഗ്രസ് അണിനിരന്നതിന് പിന്നാലെ ബിജെപിയും ഇന്ന് മുതൽ ചോറ്റാനിക്കരയിൽ പ്രതിഷേധ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഡിവൈഎഫ്ഐയും ജനസഭ എന്ന പേരിൽ കെ റെയിൽ അനുകൂല പരിപാടി ചോറ്റാനിക്കരയിൽ നടത്തുന്നുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ആണ് ഈ പരിപാടിയുടെ ഉദ്ഘാടകൻ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല
രണ്ടും ഒന്ന് തന്നെ! പീഡകരിൽ ഇടത് വലത് വ്യത്യാസമില്ല, തീവ്രതാ മാപിനി ആവശ്യവുമില്ല: സൗമ്യ സരിൻ