ഒറ്റ മാസം, 2789 കോടി രൂപയുടെ പദ്ധതികള്‍; 19 ആശുപത്രികളുടെ കൂടി മുഖഛായ മാറുന്നു, കിഫ്ബിയിലൂടെ 10,000 കോടിയിലധികം രൂപയുടെ വികസനം

Published : Feb 10, 2026, 08:39 PM IST
Minister Veena George

Synopsis

തിരുവനന്തപുരം ജില്ലയില്‍ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ 23.36 കോടി രൂപയുടെ കെട്ടിടം സജ്ജമാക്കി. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ 70.72 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി.

തിരുവനന്തപുരം: കിഫ്ബിയിലൂടെ 19 ആശുപത്രികളില്‍ 2789.08 കോടി രൂപയുടെ പദ്ധതികള്‍ കൂടി നടപ്പിലാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കിഫ്ബിയിലൂടെ 10,000 കോടിയിലധികം രൂപയുടെ വികസനമാണ് ഇതുവരെ നടത്തിയത്. നബാര്‍ഡിലൂടെ 1000 കോടിയോളം രൂപയുടെ വികസനവും സാധ്യമാക്കി. ഇത് കൂടാതെ പ്ലാന്‍ ഫണ്ട് ഉള്‍പ്പെടെയുള്ള വിവിധ ഫണ്ടുകളിലൂടെയും വികസനങ്ങള്‍ നടത്തി. പുതിയ കെട്ടിടങ്ങള്‍, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവ സാധ്യമാക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയില്‍ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ 23.36 കോടി രൂപയുടെ കെട്ടിടം സജ്ജമാക്കി. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ 70.72 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 207.35 കോടി രൂപയുടേയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 89.46 കോടി രൂപയുടേയും പുതിയ ഹോസ്പിറ്റല്‍ കോപ്ലക്‌സ് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നു. കൊല്ലം ജില്ലയില്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ 76.13 കോടി ചെലവഴിച്ച് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കി. നീണ്ടകര താലൂക്ക് ആശുപത്രിയില്‍ 46.43 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 14.64 കോടി ചെലവഴിച്ചും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 30.35 കോടി ചെലവഴിച്ചും പുതിയ കെട്ടിടങ്ങള്‍ സജ്ജമായി വരുന്നു. കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി ചെലവഴിച്ച് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക്, ഹോസ്റ്റല്‍ കെട്ടിടം, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയും സജ്ജമാക്കി. ആലപ്പുഴ ജില്ലയില്‍ തുറവൂര്‍ താലൂക്ക് ആശുപത്രി 51.4 കോടി രൂപ ചെലവഴിച്ചും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 97.71 കോടി രൂപ ചെലവഴിച്ചും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ 84.98 കോടി രൂപ ചെലവഴിച്ചും കെട്ടിടങ്ങള്‍ സജ്ജമാക്കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ 279.15 കോടി രൂപ ചെലവഴിച്ച് സര്‍ജിക്കല്‍ ബ്ലോക്ക് സജ്ജമാക്കി.

എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ 11.21 കോടി രൂപ ചെലവഴിച്ച് ഒഫ്താല്‍മിക് ഓപ്പറേഷന്‍ തീയറ്റര്‍, പോസ്റ്റ്‌നാറ്റല്‍ വാര്‍ഡ്, ഓപ്പറേഷന്‍ തീയറ്റര്‍ കോപ്ലക്‌സിന് അഡീഷണല്‍ ഫ്‌ളോര്‍ എന്നിവ സജ്ജമാക്കി. 449 കോടി രൂപ ചെലവഴിച്ച് കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 368 കോടി രൂപയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ 12.31 കോടി ചെലവഴിച്ച് ഒപി - ക്യാഷ്വാലിറ്റി ബ്ലോക്ക് യാഥാര്‍ത്ഥ്യമായി. കണ്ണൂര്‍ ജില്ലയില്‍ 183 കോടി ചെലവഴിച്ച് ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ കെട്ടിടങ്ങളുടെ ഒന്നാം ഘട്ടം സജ്ജമാക്കി. കോഴിക്കോട് ജില്ലയില്‍ 643.88 കോടി രൂപ ചെലവഴിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ശിലാസ്ഥാപനം നടത്തിയതായും മന്ത്രി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ അഭിഭാഷക മരിച്ച നിലയിൽ; മരണം ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ; ആത്മഹത്യയെന്ന് സംശയം
'തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയുടെ നിക്ഷേപം, ഭാര്യയുടെ പേരില്‍ 62 ലക്ഷം'; ശബരിമല സ്വർണ്ണക്കൊള്ളയില്‍ കണ്ഠര് രാജീവര്‍ക്കെതിരെ എസ്ഐടി