
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയായ വിപിൻലാൽ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ കൊച്ചിയിലെ വിചാരണ കോടതി പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചേക്കും.
വിയ്യൂർ ജയിലിൽ കഴിയവേ ജാമ്യം ലഭിക്കാതെ വിപിൻലാൽ ജയിൽ മോചിതനായെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ വിപിൻലാലിനെ ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു. കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് നാളെ ഹാജരാക്കാൻ വാറണ്ട് പുറപ്പെടുവിച്ചത്. ഇതോടൊപ്പം കേസിന്‍റെ വിചാരണ പുനരാരംഭിച്ചു. കാവ്യ മാധവന്‍റെ സഹോദരൻ മിഥുൻ, മിഥുന്‍റെ ഭാര്യ എന്നിവരുടെ വിസ്താരം പൂർത്തിയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam