
കാസർകോട് : കാസർകോട് മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന കെ എം ഷാജിയ്ക്കെതിരെ പോസ്റ്ററുകൾ. കെഎം ഷാജിയെ കാസർകോട് സ്ഥാനാർത്ഥിയാക്കരുതെന്നാണ് ആവശ്യം. കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നുവെന്നാണ് പോസ്റ്ററിലെ പരാമർശം. ഷാജിയെ, വർഗീയവാദിയെ പരാജയപ്പെടുത്തേണ്ടത് നല്ലവരായ ജനങ്ങളെന്നും പോസ്റ്ററിൽ പറയുന്നു. ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്നും കാസർകോട് ഉള്ളവർ സ്ഥാനാർത്ഥിയായാൽ മതിയെന്നും പോസ്റ്ററിലുണ്ട്. മുസ്ലിം ലീഗുകാർ എന്ന പേരിലാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നിലവിൽ എൻ എ നെല്ലിക്കുന്ന് ആണ് കാസർകോട് എം എൽ എ. കെ.എം. ഷാജി എത്തുകയാണെങ്കിൽ കാസർകോട് മണ്ഡലത്തിൽ പോരാട്ട ചിത്രം മാറും. ലീഗിന്റെ മണ്ഡലം ആണെങ്കിലും ഇത്തവണ മണ്ഡലം പിടിക്കാനാണ് എൽ ഡിഎഫ് ഇറങ്ങുന്നത്. ഇടതുമുന്നണി ഉദുമയിലും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും മഞ്ചേശ്വരത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കാസർകോട് മണ്ഡലത്തിൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam