വോട്ടെടുപ്പിനിടെ കണ്ണൂരിൽ പലയിടത്തും സംഘർഷം, ടികെ ഗോവിന്ദനെ കൂക്കിവിളിച്ച് സിപിഎം; കണ്ണൂരിലാകെ 9 ഇടങ്ങളിൽ കയ്യാങ്കളിയും അക്രമവും

Published : Apr 09, 2026, 09:12 PM IST
kannur clash

Synopsis

നിയമസഭാ വോട്ടെടുപ്പ് ദിനത്തിൽ കണ്ണൂർ ജില്ലയിൽ വ്യാപക സംഘർഷം. എൽഡിഎഫ്-യുഡിഎഫ്-എൻഡിഎ പ്രവർത്തകർ തമ്മിൽ ഒമ്പതോളം സ്ഥലങ്ങളിൽ ഏറ്റുമുട്ടലുണ്ടായി. ഈ അക്രമങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും പാർട്ടി ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തു

കണ്ണൂർ: നിയമസഭാ വോട്ടെടുപ്പിനിടെ കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ എൽ ഡി എഫ് - യു ഡി എഫ് - എൻ ഡ‍ി എ പ്രവർത്തകർ തമ്മിൽ വ്യാപകമായ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ ഒമ്പതോളം സ്ഥലങ്ങളിലുണ്ടായ അക്രമങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും പാർട്ടി ഓഫീസുകൾക്കും നേരെ ആക്രമണമുണ്ടാകുകയും ചെയ്തു. മലപ്പട്ടത്ത് വോട്ട് ചെയ്യാനെത്തിയ ടി കെ ഗോവിന്ദനെ സി പി എം പ്രവർത്തകർ കൂക്കിവിളിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. ധർമ്മടം, മട്ടന്നൂർ, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ കോൺഗ്രസ്, ബി ജെ പി ബൂത്ത് ഏജന്റുമാർക്ക് നേരെ മർദ്ദനമേറ്റതായി പരാതിയുണ്ട്. മട്ടന്നൂരിൽ കള്ളവോട്ട് ആരോപിച്ചും വോട്ടെടുപ്പിന് ശേഷം ബി ജെ പി ഏജന്റിന് നേരെ കല്ലെറിഞ്ഞും സംഘർഷമുണ്ടായി. ഇതിനുപുറമെ കോൺഗ്രസിന്‍റെ പൊറോറയിലെ പ്രിയദർശിനി ക്ലബ് ഓഫീസിന് നേരെയും ആക്രമണമുണ്ടായി. പരിക്കേറ്റ പ്രവർത്തകരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും പൊലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

കണ്ണൂരിലെ സംഘർഷങ്ങൾ

1 മലപ്പട്ടത്ത് വോട്ട് ചെയ്യാൻ എത്തിയ ടി കെ ഗോവിന്ദനെ കൂകിവിളിച്ച് സിപിഎം പ്രവർത്തകർ. നേരിയ പ്രശ്നമായി സംഭവം അവസാനിച്ചു.

2 ധർമ്മടം കീഴത്തൂരിൽ കോൺഗ്രസ് പ്രവർത്തകന് നേരെ അക്രമമുണ്ടായി, കുഴിയിൽ പീടിക പ്രഭാകരന് (70) ആണ് മർദ്ദനമേറ്റത്. സിപിഎം പ്രവർ ത്തകരാണ് മർദ്ദിച്ചതെന്നാണ് പരാതി.

3 മട്ടന്നൂർ ഏളന്നൂരിൽ കള്ളവോട്ട് ആരോപിച്ച് യു ഡി എഫ് - സി പി എം പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയും സംഘർഷവും, സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.

4 തലശ്ശേരി, ഒളവിലത്ത് യു ഡി എഫ് പ്രവർത്തകൻ സബാദിന്‌ മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

5 പയ്യന്നൂർ, കാനായിയിൽ കോൺഗ്രസ് ബൂത്ത് ഏജൻറ് സുരേഷ് കാനായിയെ സിപിഎം പ്രവർത്തകർ മർദ്ദിച്ചതായി പരാതി.

പുഞ്ചക്കാട്, കോൺഗ്രസ് പ്രവർത്തകനായ അഭിജിത്തിനെ ബൈക്കിൽ എത്തിയ പത്തംഗസംഘം ആക്രമിച്ചതായി പരാതി. പരിക്കേറ്റ അഭിജിത്തിനെ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

6 തളിപ്പറമ്പ് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥിയുടെ ബൂത്ത്‌ ഏജന്‍റിനെ സി പി എം പ്രവർത്തകർ ആക്രമിച്ചതായി പരാതി.

7 മട്ടന്നൂരിൽ ബി ജെ പി ബൂത്ത് ഏജന്‍റിനെ സി പി എമ്മുകാർ ആക്രമിച്ചതായി പരാതി. മാലൂർ പഞ്ചായത്തിൽ ബൂത്ത് ഏജന്‍റ് എം മിഥുനെയാണ് ആക്രമിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ് പോകുമ്പോൾ സി പി എമ്മുകാർ കല്ലെറിഞ്ഞെന്നാണ് പരാതി.

8 കണ്ണൂർ മട്ടന്നൂരിൽ കോൺഗ്രസ്‌ മന്ദിരത്തിന് നേരെ ആക്രമണം. പൊറോറയിലെ പ്രിയദർശിനി ക്ലബ്‌ ഓഫീസ് അടിച്ചു തകർത്തു.

9 കണ്ണൂർ മലപ്പട്ടം പഞ്ചായത്തിലെ കൊളന്ത, അടിച്ചേരി എന്നിവിടങ്ങളിൽ യു ഡി എഫ് - എൽ ഡി എഫ് സംഘർഷം. രണ്ട് യു ഡി എഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തുടരുമെന്ന് എൽഡിഎഫ്, തരംഗമെന്ന് യുഡിഎഫ്, സർപ്രൈസെന്ന് എൻഡിഎ; ഇനി മെയ് 4 വരെ
സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് റാഷിദ് സിപി; 102 സീറ്റ് വരെ നേടും; 'ന്യൂനപക്ഷം ഇടതുപക്ഷത്തെ പരിപൂർണമായി കൈവിട്ടു'