വാഹനാപകടത്തിൽ ഭർത്താവ് മരിച്ച് അഞ്ചാം ദിവസം യുവതിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Sep 12, 2021, 12:17 PM IST
വാഹനാപകടത്തിൽ ഭർത്താവ് മരിച്ച് അഞ്ചാം ദിവസം യുവതിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം മുട്ടത്തറയിലുണ്ടായ വാഹനാപകടത്തിൽ സൂരജ് മരിച്ചത്. നഴ്സിംഗ് വിദ്യാർത്ഥിനിയായ മിഥുനയെ ക്ലാസിൽ കൊണ്ടാക്കി തിരികെ  വരുന്ന വഴി സൂരജിൻ്റെ ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം

തിരുവനന്തപുരം: പോത്തൻകോട് യുവതിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി മിഥുനയാണ് മരിച്ചത്. 22 വയസ്സായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മിഥുനയുടെ ഭര്‍ത്താവ് സൂരജ് അഞ്ച് ദിവസം മുൻപ്  മുട്ടത്തറയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം മുട്ടത്തറയിലുണ്ടായ വാഹനാപകടത്തിൽ സൂരജ് മരിച്ചത്. നഴ്സിംഗ് വിദ്യാർത്ഥിനിയായ മിഥുനയെ ക്ലാസിൽ കൊണ്ടാക്കി തിരികെ  വരുന്ന വഴി സൂരജിൻ്റെ ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. സൂരജിൻ്റെ മരണശേഷം ആകെ ത‍ക‍ർന്ന നിലയിലായിരുന്നു മിഥുനയെന്ന് ബന്ധുക്കൾ പറയുന്നു. ഇന്ന് പുല‍ച്ചെ രണ്ട് മണിയോടെയാണ് ഭർത്താവിൻ്റെ വീട്ടിൽ നിന്നും മിഥുനയെ കാണാതായത്. തുട‍ർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ സമീപത്തെ പാറക്കെട്ടിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.  

ഏഴ് മാസം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. പോസ്റ്റ്മോ‍ർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച മിഥുനയുടെ മൃതദേഹം നടപടികൾ പൂ‍ർത്തിയാക്കിയ ശേഷം സ്വദേശമായ മുരിക്കുംപുഴയിലെ വീട്ടിലേക്ക് കൊണ്ടു പോകും.

( ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. സ്വന്തം മാനസികാരോഗ്യത്തിൽ ശ്രദ്ധ പുലർത്തുക. കടുത്ത മാനസിക സംഘർഷങ്ങളെ അതിജീവിക്കാൻ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക. ഹെൽപ്പ് ലൈൻ നമ്പറുകൾ - 1056, 0471- 2552056)
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്എച്ച്ഒ ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; പ്രതികരണവുമായി വി ഡി സതീശൻ, 'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?'
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'