നിരോധിത പ്ലാസ്റ്റിക്; മിന്നല്‍ പരിശോധന, സ്ഥാപനങ്ങള്‍ക്ക് ഏഴു ലക്ഷം പിഴ

Published : Sep 30, 2023, 05:19 PM IST
നിരോധിത പ്ലാസ്റ്റിക്; മിന്നല്‍ പരിശോധന, സ്ഥാപനങ്ങള്‍ക്ക് ഏഴു ലക്ഷം പിഴ

Synopsis

പാലക്കാട് ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 1024 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.

പാലക്കാട്: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 1024 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പത്തു സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 92 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 6,99,000 രൂപ പിഴ ചുമത്തുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. 

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും പൊതു ഇടങ്ങളില്‍ മലിനീകരണം നടത്തുന്ന സ്ഥലങ്ങളിലുമാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. അനധികൃതമായുള്ള പ്ലാസ്റ്റിക് വില്‍പന, പൊതുനിരത്തുകള്‍, ഓടകള്‍, പൊതുജലാശയങ്ങള്‍ എന്നിവിടങ്ങളിലേക്ക് മലിനജലം ഒഴുക്കി വിടുക എന്നീ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയാണ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നിയമനടപടി സ്വീകരിച്ചത്. പറളി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, തെങ്കര, തൃത്താല, ആലത്തൂര്‍, പാലക്കാട്, കോങ്ങാട്, വടക്കഞ്ചേരി, പട്ടാമ്പി, കരിമ്പ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് എ.ഡിമാരും ഐ.വി.ഒമാരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.


മാലിന്യ സംസ്‌കരണ നിയമലംഘനം: ബേക്കറി ഉടമയില്‍ നിന്നും പിഴ

പാലക്കാട്: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ തരൂരില്‍ ബേക്കറി ഉടമയില്‍ നിന്ന് പിഴ ഈടാക്കി. തരൂരില്‍ പഴമ്പാലക്കോട് ശ്രീകൃഷ്ണ ബേക്കറിയില്‍ നിന്നാണ് 10,000 രൂപ പിഴ ചുമത്തിയത്. ഇവരില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഏര്‍പ്പെടുത്തിയ ജില്ലാ സ്‌ക്വാഡ് 2 ആണ് പരിശോധന നടത്തിയത്. പരിശോധനക്ക് പാലക്കാട് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ആര്‍. രഘുനാഥന്‍, മലമ്പുഴ ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ എ. കാര്‍ത്തികേയന്‍, പ്രോഗ്രാം ഓഫീസര്‍ എ. ഷെറീഫ്, മലമ്പുഴ ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ന് ബെവ്കോ ഏഴ് മണിവരെ മാത്രം, ശേഷം രണ്ട് നാൾ കേരളത്തിൽ മദ്യം കിട്ടില്ല
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണു, ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി