
കുട്ടനാട്: രണ്ടുമാസം മുമ്പ് ആലപ്പുഴയില്‍ നിന്നും കാണാതായ എസ് ഐയെ കണ്ണൂര്‍ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാമങ്കരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അഗസ്റ്റിന്‍ ഐ ജി (55) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നവംബര്‍ 29ന് ശബരിമല ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നും ഇറങ്ങിയതാണ് ഇദ്ദേഹം. ഡ്യൂട്ടിയില്‍ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കാണാനില്ലെന്നു കാട്ടി ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച അഗസ്റ്റിനെ ഹോട്ടല്‍ മുറിയില് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു ദിവസം മുമ്പാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ മുറി തുറന്നപ്പോഴാണ് എസ് ഐ യെ മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുള്ളതായും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. മാര്‍ച്ച് 31ന് സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam