വയോധികന്റെ മൃതദേഹം രണ്ടര മണിക്കൂറിലേറെ ബസ് സ്റ്റാൻഡിൽ: മോർച്ചറിയിലേക്ക് മാറ്റാതെ പൊലീസും ആരോഗ്യവകുപ്പും

Published : Aug 16, 2020, 10:51 PM ISTUpdated : Aug 16, 2020, 10:56 PM IST
വയോധികന്റെ മൃതദേഹം രണ്ടര മണിക്കൂറിലേറെ ബസ് സ്റ്റാൻഡിൽ: മോർച്ചറിയിലേക്ക് മാറ്റാതെ പൊലീസും ആരോഗ്യവകുപ്പും

Synopsis

ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹം രണ്ടര മണിക്കൂറിലേറെ മോർച്ചറിയിലേക്ക് മാറ്റാതെ പോലീസും ആരോഗ്യ വകുപ്പും. 

പാലക്കാട്: ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹം രണ്ടര മണിക്കൂറിലേറെ മോർച്ചറിയിലേക്ക് മാറ്റാതെ പോലീസും ആരോഗ്യ വകുപ്പും. പാലക്കാട് കൊടുവായൂർ ബസ് സ്റ്റാന്റിൽ ഏഴു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയ സിറാജുദ്ദീന്റെ മൃതദേഹമാണ് രണ്ട് മണിക്കൂറിലേറെ അനാഥമായി കിടന്നത്. 

കൊവിഡ് പശ്ചാത്തലത്തിലുള്ള ഭയം മൂലമാണ് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. ആരോഗ്യവകുപ്പിനെ അറിയിക്കാൻ ആവശ്യപ്പെട്ട് പൊലീസും ജീവനക്കാരില്ലെന്ന് പറഞ്ഞ് ആരോഗ്യപ്രവർത്തകരും കയ്യൊഴിയുകയായിരുന്നു. സംഭവം വാർത്തയായതിന് പിന്നാലെയാണ് സ്ഥലത്തെത്താൻ പൊലീസ് തയ്യാറായത്. തുടർന്ന് രാത്രി പത്തരയോടെയാണ് മൃതദേഹം p ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തേക്കിന് ലഭിച്ചത് പൊന്നും വില.. കേട്ടാല്‍ രണ്ടു തേക്കുവച്ചാല്‍ മതിയായിരുന്നുവെന്ന് തോന്നിപ്പോവും, ലേലത്തിൽ പിടിച്ചത് ​ഗുജറാത്തി സ്ഥാപനം
വീട് കൊല്ലത്ത്, അച്ഛനും മകനും വാടകക്ക് തിരുവനന്തപുരത്ത് താമസിച്ച് ഹോൾസെയിൽ ഇടപാട്; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിൽ