ഒരേ വേഷം, നെയ്യാറ്റിൻകരയിൽ യുവതിയുടെ മാലപൊട്ടിച്ച സംഘം മറ്റൊരിടത്തും കവര്‍ച്ചയ്ക്ക് ശ്രമിച്ചെന്ന് സംശയം

Published : Mar 18, 2024, 05:19 PM ISTUpdated : Mar 18, 2024, 05:37 PM IST
ഒരേ വേഷം, നെയ്യാറ്റിൻകരയിൽ യുവതിയുടെ മാലപൊട്ടിച്ച സംഘം മറ്റൊരിടത്തും കവര്‍ച്ചയ്ക്ക് ശ്രമിച്ചെന്ന് സംശയം

Synopsis

ബണ്ട് റോഡിലും സ്കൂട്ടറിൽ പോയ സംഘം സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ബൈക്കിലെത്തിയ സംഘമാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രക്കാരിയെ നിലത്ത് വലിച്ചിഴച്ച് മാലപൊട്ടിച്ച സംഘം മറ്റൊരിടത്തും കവര്‍ച്ച ശ്രമം നടത്തിയെന്ന് സംശയിച്ച് പൊലീസ്. ബണ്ട് റോഡിലും സ്കൂട്ടറിൽ പോയ സംഘം സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ബൈക്കിലെത്തിയ സംഘമാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. സ്ത്രീ റോഡിലേക്ക് വീണപ്പോൾ മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇതേ സംഘമാണ് നെയ്യാറ്റിൻകര പൊഴിയൂരിലും സ്ത്രീയെ ആക്രമിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാക്കളായ ബൈക്ക് യാത്രക്കാരുടെ വേഷം സമാനമാണ്.

നെയ്യാറ്റിൻകരയില്‍  വ്രാലി സ്വദേശിനിയായ ലിജിയുടെ മാലയാണ് ഒരു സംഘം കവർന്നത്. ലിജിയും ഇരുചക്രവാഹനം ഓടിച്ച് പോവുകയായിരുന്നു. റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തി ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് തിരിയാൻ ശ്രമിക്കുകയായിരുന്നു ലിജി. ഇതിനിടെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് മാല പിടിച്ചുപറിച്ചത്. പിന്നില്‍ നിന്നും ബൈക്കിലെത്തിയ സംഘം ലിജിയുടെ കഴുത്തിലുണ്ടായിരുന്ന മാല പിടിച്ചുപറിച്ചു. മോഷ്ടക്കാളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ലിജി സ്കൂട്ടറില്‍ നിന്നും വീണു. സ്കൂട്ടറില്‍ നിന്ന് വീണ ലിജിക്ക് പരിക്കേറ്റു. 6 പവന്‍റെ സ്വര്‍ണ്ണമാലയാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്. 

മാല പിടിച്ചുപറിക്കുന്നതിനിടെ ലിജി നിലത്ത് വീണെങ്കിലും അക്രമികള്‍ മാലയുമായി കടന്നുകളയുകയായിരുന്നു. നിലത്ത് നിന്ന് എഴുന്നേറ്റ് ലിജി ബഹളം വെച്ചെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്