കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 14670 ആളുകള്‍ നിരീക്ഷണത്തില്‍; 6400 പേര്‍ പ്രവാസികള്‍

Published : Jun 21, 2020, 08:56 PM ISTUpdated : Jun 21, 2020, 08:58 PM IST
കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 14670 ആളുകള്‍ നിരീക്ഷണത്തില്‍; 6400 പേര്‍ പ്രവാസികള്‍

Synopsis

 ഇന്ന് പുതുതായി 17 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 14 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും നിരീക്ഷണത്തില്‍ വന്നു

കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി 1314 പേര്‍ കൂടി കൊവിഡ് നിരീക്ഷണത്തില്‍ വന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. ഇപ്പോള്‍ ആകെ 14670 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 41626 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി 17 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 14 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും നിരീക്ഷണത്തില്‍ വന്നു. ഇതോടെ മെഡിക്കല്‍ കോളേജില്‍  116 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ 80 പേരും ഉള്‍പ്പെടെ 196 പേര്‍ ആശുപത്രിയില്‍ നീരീക്ഷണത്തിലായി. 44 പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.  

ഇന്ന് വന്ന 934 പേര്‍ ഉള്‍പ്പെടെ ആകെ 6400 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 422 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 5892 പേര്‍ വീടുകളിലും 86 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 3693 പേര്‍ നീരീക്ഷണത്തില്‍ നിന്ന് ഒഴിവായി. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 95 പേര്‍ ഗര്‍ഭിണികളാണ്.  

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ അഞ്ച് പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 12 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2612 സന്നദ്ധസേന പ്രവര്‍ത്തകര്‍ 8854 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃശ്ശൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി തീപൊള്ളലേറ്റ് മരിച്ചു; സംഭവം വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്; പൊലീസ് കേസെടുത്തു
ലഹരി ഉപയോ​ഗത്തിനിടെ കുഴഞ്ഞുവീണു, 3 സുഹൃത്തുക്കൾ വിജിലിനെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തി, മൃതദേഹാവശിഷ്ടം കുടുംബത്തിന് കൈമാറി