ബംഗാളിൽ നിന്നെത്തിച്ച് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ കഞ്ചാവ് വിൽപ്പന; മുഖ്യ കണ്ണി ജലാലുദ്ദീൻ ശൈഖ് പിടിയിൽ

Published : Apr 04, 2024, 03:00 PM IST
ബംഗാളിൽ നിന്നെത്തിച്ച് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ കഞ്ചാവ് വിൽപ്പന; മുഖ്യ കണ്ണി ജലാലുദ്ദീൻ ശൈഖ് പിടിയിൽ

Synopsis

ബംഗാളിൽ നിന്നും സ്ഥിരമായി ലഹരി വസ്തുക്കൾ കേരളത്തിലെത്തിച്ചു വില്പന നടത്തുന്നവരിൽ പ്രധാന കണ്ണിയാണ് ജലാലുദ്ദീൻ ശൈഖെന്ന് എക്സൈസ്

മലപ്പുറം: മഞ്ചേരിയിൽ പശ്ചിമ ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയിൽ. രണ്ട് കിലോ കഞ്ചാവുമായി ജലാലുദ്ദീൻ ശൈഖ് എന്നയാളാണ് പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

മഞ്ചേരി നെല്ലിപ്പറമ്പിൽ വച്ചാണ് ജലാലുദ്ദീൻ ശൈഖിനെ അറസ്റ്റ് ചെയ്തത്. ബംഗാളിൽ നിന്നും സ്ഥിരമായി ലഹരി വസ്തുക്കൾ കേരളത്തിലെത്തിച്ചു വില്പന നടത്തുന്നവരിൽ പ്രധാന കണ്ണിയാണ് ജലാലുദ്ദീൻ ശൈഖെന്ന് എക്സൈസ് അറിയിച്ചു. പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നത്. 

വീര്യം അൽപ്പം കൂടുതലാ, വിൽപ്പന 500 രൂപയ്ക്ക്, വീടിനോട് ചേർന്ന് ഷെഡ്ഡിൽ നിന്ന് എക്സൈസ് പൊക്കിയത് 1830 ലിറ്റർ

തൊഴിലാളി ക്യാമ്പുകളിൽ മയക്കുമരുന്ന് ഉപയോഗം തടയാൻ വ്യാപക പരിശോധന നടത്തുകയാണെന്ന് എക്സൈസ് അറിയിച്ചു. ഉത്തര മേഖല എക്സൈസ് കമ്മിഷണർ സ്ക്വാഡ്  എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, മഞ്ചേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എച്ച് വിനു, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശിവപ്രകാശ് കെ എം, സിവിൽ എക്സൈസ് ഓഫീസർമാരായ രാജൻ നെല്ലിയായി, ജിഷിൽ നായർ, ശ്രീജിത്ത് ടി, സച്ചിൻ ദാസ്, അഖിൽദാസ് തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇഷ്ട സ്ഥലം ​ഗോവ, ഇഷ്ട വിനോദം ചൂതുകളി, പിന്നെ ആർഭാട ജീവിതം; പണം കണ്ടെത്താനായി വീടുകൾ തോറും മോഷണം, 45കാരൻ പിടിയിൽ
'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ