ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി; പിടികൊടുക്കാതെ 10 വര്‍ഷം; ബലാത്സംഗ കേസ് പ്രതി ഒടുവില്‍ പിടിയില്‍

Published : Mar 05, 2024, 05:38 PM ISTUpdated : Mar 05, 2024, 07:28 PM IST
ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി; പിടികൊടുക്കാതെ 10 വര്‍ഷം; ബലാത്സംഗ കേസ് പ്രതി ഒടുവില്‍ പിടിയില്‍

Synopsis

റിമാന്‍ഡ് ചെയ്ത ഇയാള്‍ ജയിലില്‍ കഴിയുന്നതിനിടെ ജാമ്യം കിട്ടി മുങ്ങുകയായിരുന്നു. പിന്നീട് 10 വ‍ർഷമാണ് പിടികൊടുക്കാതെ പലയിടത്തായി കഴിഞ്ഞത്.

കോഴിക്കോട്: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയവെ ജാമ്യത്തിലിറങ്ങി നാടുവിട്ട പ്രതിയെ ഒടുവില്‍ പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അരിയില്‍കണ്ടം കുട്ടിച്ചാല്‍ ഷംസുദ്ധീന്‍(55) ആണ് പത്ത് വർഷത്തിന് ശേഷം പിടിയിലായത്.

2008ലാണ് കേസിന് ആസ്പദമായ കുറ്റം നടക്കുന്നത്. പേരാമ്പ്ര പോലീസ് കേസ് അന്വേഷിച്ച് ഷംസുദ്ധീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ഇയാള്‍ ജയിലില്‍ കഴിയുന്നതിനിടെ ജാമ്യം ലഭിച്ചു. എന്നാല്‍ പിന്നീട് ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങുകയും പലസ്ഥലങ്ങളില്‍ ആള്‍മാറാട്ടം നടത്തി കഴിയുകയുമായിരുന്നു. കാസര്‍കോട് ഭാഗത്ത് ഷംസുദ്ധീന്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം കഴിഞ്ഞ ദിവസം ബേക്കലിലെ മൗവ്വല്‍ എന്ന സ്ഥലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ എം.എ സന്തോഷിന്റെ നിര്‍ദേശാനുസരണം എസ്.ഐമാരായ ഒ.ടി ഫിറോസ്, ബിജു വിജയന്‍, സീനിയര്‍ സി.പി.ഒ സി.എം സുനില്‍ കുമാര്‍, സി.പി.ഒ അനുരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഗണേഷ് കുമാർ എന്‍റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല'; എന്നെ സ്നേഹിച്ച പോലയാണ് അപ്പ ഗണേഷിനെ സ്നേഹിച്ചതെന്ന് ചാണ്ടി ഉമ്മൻ
അയ്യപ്പനെത്തിയത് ബന്ധുവിന്‍റെ കല്യാണത്തിന്, പായസത്തിൽ വീണത് പാചകത്തിന് സഹായിക്കുന്നതിനിടെ; നോവായി കല്യാണ വീട്ടിലെ മരണം